തിരുവനന്തപുരം: സഹകരണ മേഖലയിലെ ജീവനക്കാരുടെ സമരവേദിയില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സമരം ചെയ്യില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വകവെക്കാതെയാണ് രമേശ് ചെന്നിത്തല സമരവേദിയിലെത്തിയത്.
ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യാനാണ് ചെന്നിത്തല എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്, സംയുക്ത സമരസമിതി നേതാക്കളായ ശൂരനാട് രാജശേഖരന്, മുരളീധരന്‍പിള്ള, ചന്ദ്രശേഖരന്, കെ.എസ്. കൃഷ്ണ, ജി.എസ്.എസ്. അനില്‍, ബാലസുബ്രഹ്മണ്യം, അബ്ദുള്‍ റഹ്മാന്, പത്മകുമാര്‍, നരേന്ദ്രന് തുടങ്ങിയവരാണ് വേദിയില്‍ ഉണ്ടായിരുന്നത്.
ഓള്‍കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് (എഐബിഇഎ), ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്, കേരള (ബിഇഎഫ്ഐ), ഓള്‍കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന് (എച്ച്എംഎസ്) എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: