തിരുവനന്തപുരം: മലപ്പുറം കളക്ടര്‍ സ്ഥാനത്തുനിന്ന് എ.ഷൈനാമോളെ നീക്കി. കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടറായാണ് പുതിയ നിയമനം. അമിത് മീണയാണ് പുതിയ കളക്ടര്‍.
പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഷൈനാമോളുടെ നിലപാട് വിവാദമായിരുന്നു. ഇവര്‍ കളക്ടറായിരിക്കവേയാണ് കൊല്ലം കളക്ട്രേറ്റില്‍ സ്ഫോടനമുണ്ടായത്. മലപ്പുറം കളക്ടര്‍ ആയിരിക്കെയാണ് മലപ്പുറം കളക്ട്രേറ്റ് സ്ഫോടനം നടന്നത്.
തുറമുഖ വകുപ്പ് ഡയറക്ടറായി പട്ടീല്‍ അജിത് ഭഗവത്റാവുവിനെയും സര്‍വ്വെ ആന്‍ഡ് ലാന്റ് റെക്കോര്‍ഡ്സ് വകുപ്പ് ഡയറക്ടറായി കെ.ഗോപാലകൃഷ്ണനെയും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയായി ഹരിത വി. കുമാറിനെയും കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറിയായി ജോഷി മൃണ്മയി ശശാങ്കിനെയും തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറിയായി നരസിംഹുഗാരി ടി.എല്‍. റെഡ്ഡിയെയും തിരുവനന്തപുരം ജില്ലാ ഗവ.പ്ലീഡറായി അര്.ടി. ദേവകുമാറിനെയും നിയമിച്ചു.
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനില്‍ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: