പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും ക്ഷേത്രത്തിന്റെ പേര് മാറ്റിയതിലും സര്‍ക്കാര്‍ അനുകൂല നിലപാടുമായി ദേവസ്വം ബോര്‍ഡിലെ സിപിഎം അംഗം കെ.രാഘവന്.
പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് താന്‍. തന്നെ ബോര്‍ഡംഗമായി തിരഞ്ഞെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്.അച്യുതാനന്ദനുമൊക്കെയടങ്ങുന്നവരാണ്. അവരുടെ നിലപാടിന് ഒപ്പമായിരിക്കും നില്ക്കുക.
സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് എതിരാണല്ലോ അംഗത്തിന്റെ അഭിപ്രായം എന്ന് ചോദിച്ചപ്പോള്തന്റെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നായിരുന്നു മറുപടി.ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയതിനെ അദ്ദേഹം എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: