പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം മന്ത്രിയെ അറിയിക്കാതിരുന്നത് ദേവസ്വം ബോര്‍ഡിന് പറ്റിയ തെറ്റാണെന്ന് അംഗം അജയ് തറയില്‍ പറഞ്ഞു.
പേര്മാറ്റം തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ നിയമവിഭാഗത്തിന് ഫയല്‍ നല്‍കിയിരിക്കുകയാണ്. പേര്മാറ്റം തെറ്റാണെന്ന് തെളിവുകളോടെ സമര്‍ഥിച്ചാല്‍ അത് അംഗീകരിക്കും. ശ്രീ അയ്യപ്പക്ഷേത്രം എന്ന് പേര്മാറ്റുന്നത് പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തതാണ്. ട്രാവന്‍കൂര്‍ മാനുവല്‍ അടക്കമുള്ള രേഖകളില്‍ നിന്നു ശബരിമലയില്‍ അയ്യപ്പനാണ് പ്രതിഷ്ഠ എന്നത് വ്യക്തമാണ്.
തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട രേഖകളിലും ഇക്കാര്യമുണ്ട്. ക്ഷേത്രം നശിപ്പിക്കുകയും വിഗ്രഹം തല്ലിയുടക്കുകയും ചെയ്തപ്പോള്‍ പുതിയ പ്രതിഷ്ഠയ്ക്ക് വേണ്ടി അയ്യപ്പവിഗ്രത്തിന്റെ മാതൃകയായി സ്വീകരിച്ചത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ വിഗ്രഹമാണ്. ധര്‍മ്മശാസ്താ ക്ഷേത്രം എന്നപേര് മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: