കോട്ടയം: ഹിന്ദുമതത്തിലെ അനാചാരങ്ങളെ സത്യസായിബാബ എന്നേയ്ക്കുമായി തുടച്ചുമാറ്റിയെന്ന് അഡ്വ.ഗോവിന്ദ ഭരതന് പറഞ്ഞു.
സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ബാബയുടെ 91-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന സായീസപ്താഹവേദിയില് നാം എന്തുചെയ്യണമെന്ന് ഭഗവാന് ആഗ്രഹിക്കുന്നു എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയമതം ഹിന്ദുമതമാണ്. മത സങ്കല്‍പ്പങ്ങള്‍ ഹിന്ദുമതത്തിലാണുള്ളത്. സര്‍വ്വമതങ്ങളെയും ഉള്‍ക്കൊള്ളുവാനും അതിലെ നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളുവാനുമാണ് ബാബ പറഞ്ഞത്. അഗ്നിഗോത്രി മുതല്‍ ആഘോരപംക്തിവരെയുള്ളവര് വിശാലമായ ഹിന്ദുമതത്തിലാണുള്ളത്. മനുഷ്യരാശിയുടെ ഇടയിലുള്ള അനാചാരങ്ങളെ തുടച്ചുമാറ്റാന്‍ ബാബ ആഹ്വാനം ചെയ്തു. അതോടൊപ്പം പുതിയ ആരാധനാക്രമങ്ങളും കൊണ്ടുവന്നു. എല്ലാവര്ക്കും ശാന്തിയും സത്യവും സമാധാനവും എന്നതായിരുന്നു അത്. അതുള്‍ക്കൊണ്ട് മാനവരാശിയാകെ ജീവിച്ചു കാണിക്കുക എന്നതാണ് തന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എന്‍.സോമശേഖരന്‍ പ്രഭാഷണം നടത്തി. ഭജന്‍ സന്ധ്യ, പ്രസാദ വിതരണം, മംഗളാരതി, പിറന്നാള്‍ സദ്യ എന്നീ പരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: