കൂത്തുപറമ്പ്: സബ്ജില്ലാ യുവജനോത്സവത്തിന്റെ ഭാഗമായി കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും, വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ഉയര്‍ത്തിയ ബോര്‍ഡുകളും പോലീസ് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പകല്‍ സമയത്താണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കി നില്‍ക്കെ കൂത്തുപറമ്പ് സിഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം നടന്നത്. തൊക്കിലങ്ങാടി സ്കൂളില്‍ നടക്കുന്ന കൂത്തുപറമ്പ് ഉപജില്ലാ കലോത്സവം നാട്ടുകാര്‍ ഏറ്റെടുത്ത് നാടിന്റെ ഉത്സവമായാണ് നടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയാണ്. എന്നാല്‍ തൊക്കിലങ്ങാടിയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലാണ് പോലീസ് പെരുമാറിയത്. ബോര്‍ഡുകള്‍ എടുത്ത് മാറ്റിയ പോലീസ് പ്രദേശത്തെ ശ്രീനാരായണ മഠത്തില്‍ താമസിക്കുന്ന അയ്യപ്പ ഭക്തന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേ പോലീസ് സംഘം തന്നെ കഴിഞ്ഞ ദിവസം തൊക്കിലങ്ങാടി സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്ത് വിട്ടയക്കാന്‍ എസ്ഐ തയ്യാറായിരുന്നെങ്കിലും രക്ഷിതാക്കള്‍ എത്തിയ ശേഷം വിട്ടയക്കാമെന്ന് സിഐ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് എന്തെങ്കിലും പരാമര്‍ശമില്ലാതെ വിട്ടയക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു വിധ പരാതികളുമില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും പോലീസ് ബോധപൂര്‍വ്വം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലയില്‍ ശാശ്വത സമാധാനം നില്‍നിര്‍ത്തുന്നതിന് വേണ്ടി കലക്ടറും എസ്പിയും ഉള്‍പ്പടെയുള്ളവര്‍ പിണറായിയിലും പരിസര പ്രദേശങ്ങളിലും സമാധാന സന്ദേശ യാത്രനടത്തുമ്പോഴാണ് സമാധാനം നിലനില്‍ക്കുന്ന തൊക്കിലങ്ങാടിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ചില പോലീസുകാരാണ് ബോധപൂര്‍വ്വമായ പ്രകോപനത്തിന് പിന്നലെന്നാണ് സൂചന. സമാധാനം നിലനില്‍ക്കുന്ന തൊക്കിലങ്ങാടിയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: