കൊച്ചി: കൊച്ചിയില്‍ നടത്താനിരുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യമുദ്ര പ്രകാശനം മാറ്റി. നാളെ അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ചടങ്ങ് ദല്‍ഹിയിലേക്കാണ് മാറ്റിയത്.
പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കൊച്ചിയെ ആദ്യ വേദിയായി പ്രഖ്യാപിച്ച ശേഷം നവംബര്‍ 14ന് ശിശുദിനത്തില്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭാഗ്യമുദ്ര പ്രകാശനം നടത്തുമെന്നായിരുന്നു ഫിഫ സംഘം അറിയിച്ചിരുന്നത്. പിന്നീട് ഇത് 25ലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് വേദിമാറ്റം.
ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് വേദി തലസ്ഥാന നഗരിയിലേക്ക് മാറ്റിയതെന്ന് കെഎഫ്എ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കഴിഞ്ഞ സെപ്തംബറില്‍ ഗോവയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: