കണ്ണൂര്‍: മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് പ്രചരിക്കുന്ന വിവാദങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുന്‍മന്ത്രി ഇ.പി.ജയരാജന്. മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്നും ഇനിയും മാധ്യമങ്ങളുടെ ഇരയാവാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ മൈത്രി വയോജനകേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ജയരാജന്.
മാധ്യമങ്ങള്‍ നടത്തിയ ഇത്തരത്തിലുള്ള ആക്രമണം ആര്‍ക്കുവേണ്ടിയാണെന്നും ഇതിനുപിന്നില്‍ ആരാണെന്നും അന്വേഷിക്കണം. തനിക്കെതിരെ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നത് താന്‍ നിര്‍ത്തി. ഇനിയും പ്രതികരിച്ചാല്‍ ഇന്നത്തെ ചര്‍ച്ച അതാവും. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
മാധ്യമങ്ങളാണ് തന്നെ ഇല്ലാതാക്കിയത്. ചില മാധ്യമപ്രവര്‍ത്തകരെ ഇതിനായി പണം കൊടുത്ത് വിലയ്ക്കെടുക്കുകയായിരുന്നു. എന്തും പറയാമെന്ന അവകാശമുണ്ടെന്നു ധരിച്ച് ഏതു ലക്ഷ്മണരേഖയും ലംഘിക്കുകയാണ് മാധ്യമങ്ങള്‍. ഈ നിലയിലേക്ക് മാധ്യമരംഗം തരംതാഴരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: