താഷ്കെന്റ്: മുന്‍ ഉസ്ബെക്കിസ്താന് പ്രസിഡന്റും കോടീശ്വരനുമായിരുന്ന ഇസ്ലാം കരിമോവിന്റെ മകള്‍ ഗുല്‍നാറ കരിമോവ് (44) വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായി റിപ്പോര്‍ട്ട്.
നവംബര്‍ അഞ്ചിന് വിഷം ഉള്ളില്‍ ചെന്ന് ഗുല്‍നാറ മരിച്ചെന്നാണ് സെന്‍ട്രല്‍ ഏഷ്യന്‍ ന്യൂസ് വെബ്സൈറ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ചാണ് ഇത്. സംസ്കാരത്തിനുശേഷം ശവകുടീരം നിര്‍മ്മിക്കാതിരിക്കാന്‍ അവിടെ ഇടിച്ചു നിരപ്പാക്കിയെന്നും പറയുന്നുണ്ട്.
2013 മുതല്‍ ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജൂഡോ ബ്ലാക് ബെല്‍റ്റായ ഇവര്‍ വിദേശ നയതന്ത്രജ്ഞ, സാമൂഹ്യ പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍. മോഡല്‍, പോപ് സ്റ്റാര്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: