ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ വടക്കു കിഴക്കന്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
പ്രാദേശിക സമയം 6.23 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമി സാദ്ധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. . ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നും ഏകദേശം 270 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഫുക്കുഷിമ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.ഫുക്കുഷിമ ആണവനിലയത്തിനു സമീപത്തായി സുനാമിത്തരകള്‍ ഉണ്ടാകാന്‍ കാരണമായ അതിശക്തമായ ഭൂചലനമായിരുന്നു ഉണ്ടായിരുന്നത്.
അഞ്ചുവര്‍ഷം മുമ്പ് 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷിമയില്‍ വന്‍നാശം വിതച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: