പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും ധാരാളം കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത് കശ്മീലെ ഒരു മുസ്ലിം ഗൃഹനാഥൻ പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്താണ്. അഫ്സല് റഹ്മാന് എന്ന പൗരൻ നോട്ടു നിരോധനത്തിന് ശേഷം കശ്മീര്‍ താഴ് വരയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് നന്ദി പറഞ്ഞു കൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് കശ്മീര്‍ താഴ് വര അശാന്തിയുടെ നിഴലിലായിരുന്നു. കശ്മീര്‍ ജനത ശാന്തിയെന്തെന്നോ സന്തോഷമെന്തെന്നോ അറിഞ്ഞിട്ടില്ല. എങ്ങും വിഘടനവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, കശ്മീരിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ, ബന്ദ്. ആളുകള്‍ക്ക് പുറത്ത് ഇറങ്ങാനോ മനസു തുറന്ന് ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാനോ, കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകുവാനോ കഴിയാത്ത അവസ്ഥ. മറ്റുള്ളവരോട് ഇടപഴകുവാനോ എന്തിന് വീട്ടിനു വെളിയില്‍ ഇറങ്ങാനോ സാധിക്കാത്ത അവസ്ഥ.
കശ്മീരിന്റെ പല ഭാഗങ്ങളില്‍ വിഘടനവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടർന്ന് കൊണ്ടിരുന്നു. ഓരോ രാത്രിയും ഭയപ്പാടിന്റെ മുള്‍മുനയില്‍ നിന്നു കൊണ്ട് നേരം വെളുപ്പിക്കുന്ന ജനങ്ങള്‍. ജനജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥ. കശ്മീരില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള കുടുംബങ്ങള്‍ക്ക് ദിവസം തള്ളി നീക്കാന്‍ തന്നെ സാധിച്ചിരുന്നില്ല.-അഫ്സൽ കത്തിൽ പറയുന്നു
കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കന്‍ സാധിക്കാതതിനെ തുടര്‍ന്ന് ടെക്സ്റ്റെയില്‍ ഉടമയായ അഫ്സല് റഹ്മാനും കുടുംബവും പട്ടിണിയില്‍ കഴിഞ്ഞതയും കത്തില്‍ പറയുന്നു. എന്നാല്‍ പട്ടിണി കിടന്നതൊന്നും അഫ്സല് റഹ്മാനെ അലട്ടിയിരുന്നില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ മക്കളുടെ ഭാവി എന്താകുമെന്ന പ്രശ്നമായിരുന്നു പ്രധാനമായും തന്നെ അലട്ടിയിരുന്നതെന്ന് അഫ്സല് കത്തില്‍ പറയുന്നു. പോലീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തന്റെ മകന്റെ ഭാവിയും 12 ക്ലാസില്‍ പഠിക്കുന്ന തന്റെ മകളുടെ ഭാവിയെ കുറിച്ചുള്ള ചിന്തയും തന്നെ വല്ലാതെ അലട്ടിയിരുന്നു. രണ്ട് മാസം കുട്ടികളുടെ പഠിപ്പ് മുടങ്ങിയതോടെ കുട്ടികളുടെ ആത്മവീര്യം തന്നെ കെട്ടുപോയതായും അഫ്സല് കത്തില്‍ വ്യക്തമാക്കുന്നു
എന്നാല്‍ നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനമായ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ തുടര്‍ന്ന് കശ്മീരിനെ ബാധിച്ചിരുന്ന അശാന്തിയുടെ കരിനിഴല്‍ വിട്ട് ഒഴിഞ്ഞു. കശ്മീര്‍ ജനത കൈയിലുള്ള ചെറിയ തുകകള്‍ മാറ്റിവാങ്ങാനുള്ള തിരക്കിലായി. എല്ലാ ഇന്ത്യക്കാരും ചിന്തിച്ചതുപോലെ തന്നെ കശ്മീര്‍ ജനതയും കള്ളപ്പണത്തെ കുറിച്ച് ചിന്തിക്കാനും തുടങ്ങി. പിന്നെ എല്ലാ പഴയതുപോലെ തന്നെ. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ കശ്മീര്‍ പഴയതിനെക്കാള്‍ സുന്ദരമാണ്. കുട്ടികള്‍ സ്കൂളി്ല്‍ പോകുന്നു, കടകടമ്പോളങ്ങള് തുറന്ന് പ്രവര്‍ത്തിക്കുന്നു. തെരുവോരങ്ങളില്‍ പോലും ജനങ്ങളുടെ തിരക്കാണെന്ന് കത്തിൽ സൂചിപ്പിക്കുന്നു.
ഞങ്ങളുടെ കശ്മീര്‍ പഴയതിനെക്കാള്‍ സുന്ദരമാക്കിയ ഇന്ത്യന്പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കശ്മീര്‍ ജനതയുടെ അഭിനന്ദനങ്ങള്‍ പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: