തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ തേജോവധം ചെയ്യുകയും വ്യക്തിഹത്യ നടത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിനെപ്പോലെ പകിട്ടുള്ള നടനെ ഒരു ആരോപണവും ബാധിക്കില്ല. കേരള ജനതയുടെ മനസ്സില്‍ ഉജ്വലമായ സ്ഥാനം നേടിയ വ്യക്തിയാണ് അദ്ദേഹം. സഹകരണ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ധനമന്ത്രിയുമായി ചര്‍ച്ചയില്ലെന്ന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: