ശബരിമല: സുരക്ഷിതമായ അയ്യപ്പ ദര്‍ശനത്തിനും ക്ഷേത്രസുരക്ഷയ്ക്കുമായി മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍. രമേഷ്കുമാര്‍ അറിയിച്ചു.
രണ്ട് ഐജിമാരും ഒരു ഡിഐജിയും ടീമിലുണ്ട്. ഇവരുടെ മേല്‍നോട്ടത്തില്‍ സെപ്ഷ്യല്‍ ഓഫീസറാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. മരക്കൂട്ടം, ശരംകുത്തി, യൂടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ് പോലീസ് പ്രവര്‍ത്തനം. മൂന്ന് ഷിഫ്റ്റുകളിലായി 1000 പോലീസ് ഓഫീസര്‍മാര്‍.
10 ഡിവൈഎസ്പിമാരാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇതിനുകീഴില്‍ 25 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, 55 സബ് ഇന്‍സ്പെക്ടര്‍മാരും 780 കോണ്‍സ്റ്റബിള്‍മാരും കേരള പോലീസിലെ തണ്ടര്‍ ബോള്‍ട്ടിന്റെ 40 പേരെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ 120 പേരെയും എന്‍ഡിആര്‍എഫിന്റെ 40 പേരെയും നിയോഗിച്ചിരിക്കുന്നു.
മെറ്റല്‍ ഡിറ്റക്ടര്‍, എക്സ്റേ സ്കാനിങ് മെഷിന് എന്നിവ ഉപയോഗിച്ച് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരിശോധിച്ചാണ് കടത്തിവിടുന്നത്. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള 22 സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ അടുത്ത ആഴ്ചമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇവയുടെ കണ്ട്രോള് റൂം പമ്പയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: