ഭാരതത്തിന്റെ സംസ്കാരവും വിശ്വാസവും ചിന്തകളുമായി താരതമ്യം ചെയ്യാന്‍ ഇതരമതങ്ങളുടെ തത്വചിന്തയിലും അവരുടെ കാഴ്ചപ്പാടുകളിലും ഒന്നും തന്നെയില്ല. ഏതു മതവും ഉള്‍ക്കൊളളാന്‍ സാധിക്കും വിധത്തിലുള്ള നമ്മുടെ സംസ്കൃതി ലോകജനതക്ക് മറ്റൊരിടത്തും കാണാന്‍ സാധിക്കുകയില്ല.
ലോകജനതയെ ഒരുക്കുടക്കീഴില്‍ അണിനിരത്തുവാന്‍ തക്കവിധത്തില്‍ ഒരു സംസ്കാരമുണ്ടങ്കില്‍ അത് ഹിന്ദു സംസ്കാരം തന്നെയാണ്. ഇവിടെ വിവേചനാത്മകമായി ഒന്നിനേയും കാണുന്നില്ല. ബ്രഹ്മസങ്കല്പത്തില് മുന്നേറുന്ന ഈ സംസ്കാരത്തിന് ഏതുവിശ്വാസത്തെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നതിനു യാതൊരുസംശയവും വേണ്ട. ഈശ്വരന്മാര് തമ്മിലോ ആരാധകര്‍ തമ്മിലോ യാതൊരുവിധ സ്പര്‍ധയും ഉടലെടുക്കാതെ ആര്‍ക്ക് ആരയും ഭജിക്കാമെന്ന വിശ്വാസവും സങ്കല്പവും ഇന്നേവരെ നിലനില്‍ക്കുന്ന ഭാരതസംസ്കാരം, (ഹിന്ദു സംസ്കാരം) ആരുദൈവമാകണം, ആരാകണ്ടാ എന്നൊന്നും ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല.
ഏകദൈവ വിശ്വാസിയായ മുസല്‍മാനെ സര്‍വ്വാദരണീയരായി ഇവിടെ ഹിന്ദുമതം സ്വീകരിക്കും. അതാണ് ബ്രഹ്മസങ്കല്പം. ഈ ഏക ദൈവം മാത്രമുള്ള മുസ്ലിം സഹോദരര്‍ ആര്‍ക്കുവേണ്ടി ചേരിതിരിഞ്ഞ് ഷിയായായും, സൂന്നിയായും കൊലവിളിക്കുന്നു. എന്നുപറഞ്ഞാല്‍ ഇവര്‍ യഥാര്‍ത്ഥ ആത്മീയതയില്‍ എത്താന്‍ പാകമായില്ല എന്നര്ഥമാകുന്നു. കോടാനുകോടി സൗരയൂഥങ്ങളുടെ കേളീരംഗമായ ഈ പ്രപഞ്ചത്തില്‍ എണ്ണത്തില്‍പ്പോലും വരാത്ത ഈ ഭൂമിയിലെ ഒരു കീടമായ നാം ഈ മഹാപ്രപഞ്ചത്തെ നയിക്കുന്ന ഈശ്വരനുവേണ്ടി തമ്മില്‍ത്തല്ലി മരിക്കുന്നതും ഈശ്വരനിശ്ചയംതന്നെയാവാം.
പിതാവും പുത്രനും പരിശുദ്ധാത്മാവും വളരെ ആദരപൂര്‍വ്വം ഹിന്ദു സംസ്കാരം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഇവിടെ ക്രിസ്തുമതം പേരിടാന്‍ പേരില്ലാത്തവിധം സഭകള്‍ തമ്മില്‍ ഭിന്നിച്ചു! ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?
അപ്പോഴും ഭാരതസംസ്കാരം ഇവയെ എല്ലാം ആദരിക്കുവാന്‍ കാരണമുണ്ട്.
‘യോ യോ യാം യാം തനും ഭക്തഃ
ശ്രദ്ധയാര്ച്ചിതുമിച്ഛതി
തസ്യ തസ്യാചലം ശ്രദ്ധാം
താമേവവിദധാമ്യഹം.’
ഏതു രൂപത്തിലോ ഭാവത്തിലോ ശ്രദ്ധയോടുകൂടി എന്നെ ഭജിച്ചാല്‍ ആരൂപത്തില്‍ വന്നു നിനക്ക് മോക്ഷം തരും. ഇവിടെ രൂപഭേതഭാവങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല.
ഈ തത്വം മനസ്സിലാക്കുന്ന ഹിന്ദുധര്‍മ്മത്തിന് ആരെയാണ് വെറുക്കാന്‍ സാധിക്കുക?
ഈ ഒറ്റക്കാരണമാണ് ഭാരതത്തില്‍ സര്‍വ്വ മതങ്ങളും തഴച്ചുവളരുന്നത്. അറിവില്ലായ്മകൊണ്ട് ആരെങ്കിലും വിഡ്ഢിത്തം പൂലമ്പിയാല്‍ അത് മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ് നമ്മുടെ ഭാരതത്തിന്റെ ഇന്നത്തെ ശാപം.
മുസ്ലിം രാജ്യത്തു തമ്മില്‍ത്തമ്മിലുളള പോര്‍വിളിയും, കൃസ്ത്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ചേരിതിരിവും ഭാരതസംസ്കാരത്തില്‍ ഉണ്ടാവുകയില്ല. അതാണു നമ്മുടെ സംസ്കൃതി. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള ഒരുപറ്റം രാഷ്ട്രീയക്കാരുടെ ജല്പ്പനങ്ങള് മനസ്സിലാക്കിയാല്‍ മാത്രം മതി നാം ഭദ്രത കൈവരിക്കാന്‍. ഈ രാഷ്ട്രീയ ബുദ്ധി കടല്‍വെള്ളം കുടത്തില്‍ കോരി കരക്കൊഴിച്ചു കടല്‍ വറ്റിക്കാം എന്നു ധരിക്കുന്നവന്റെ ബുദ്ധിയായിട്ടേ കാണാവൂ.
അമ്മ എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ മഹത്തായൊരു രൂപം നമ്മുടെ ഉള്ളില്‍ കടന്നുവരുന്നു. ആ രൂപം വരുന്നതായ ഏതുഭാഷയിലെ ഏതുവാക്കായാലും പ്രശ്നമില്ല. ഇവിടെ വാക്കിന് പ്രസക്തിയില്ല. ഇപ്രകാരം ഏതു മതത്തില്‍ നിന്നുകൊണ്ട് ഈശ്വരനെ ആരാധിച്ചാലും സര്‍വ്വവ്യാപിയായ പരംപൊരുളില്‍ ലയിക്കുക. ഇവിടെ മതത്തിനു പ്രസക്തിയില്ല. ഈശ്വരനില്‍ ലയിക്കുക എന്നതാണ് പ്രാധാന്യം.
വിശപ്പിനു ഭഷ്യയോഗ്യമായ ഏതു ഫലവും കഴിക്കാം. വൃക്ഷത്തെ നോക്കേണ്ടതില്ല. അറിവ് എവിടെനിന്നും സ്വീകരിക്കാം, ആചാര്യനെ നോക്കേണ്ടതില്ല. ചണ്ഡാളനായാലും, ബ്രാഹ്മണനായാലും, യാചകനായാലും, കുബേരനായാലും, മുണ്ഡനംചെയ്താലും, പര്‍ദയണിഞ്ഞാലും, ചന്ദനക്കുറിയിട്ടാലും, ചട്ടധരിച്ചാലും, ഈ ശരീരം ആരാധിക്കുന്നത് ഈശ്വരനെയാണോ? അവര്‍ ഭക്തര്‍ തന്നെയാണ്. ഇതു പരിപൂര്‍ണ്ണമായി വിശ്വസിക്കുന്ന സംസ്കാരം. അതാണ് ഹിന്ദു സംസ്കാരം.
നിറഞ്ഞു ഗംഭീരമായിരിക്കുന്ന സമുദ്രത്തിലേക്ക് കരയെ കാര്‍ന്നെടുത്തും വന്‍വൃക്ഷങ്ങളെ പിഴുതെടുത്തും കലികയറി പാഞ്ഞെത്തുന്ന നദികളാല്‍ സമുദ്രത്തിന് ഒരുമാറ്റവും സംഭവിക്കാത്തതുപോലെയാണ് (ഗീതാ വാക്യം) ഹിന്ദു ധര്മ്മത്തിന് മറ്റു മതങ്ങളുടെ പ്രകോപനം.
‘ആപൂര്‍യ്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ
സ ശാന്തിമാപ് നോതി ന കാമകാമീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: