ഗാസിയാപൂര്: ‘അവന് ഞങ്ങള്‍ക്ക് എല്ലാമായിരുന്നു, കുടുംബത്തിന്റെ വെളിച്ചമായിരുന്നു’ കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് മനോജ് കുമാര്‍ കുഷ്വാഹ(31)യുടെ സഹോദരന് ബ്രിജ് മോഹന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മനോജ് കുമാര്‍ സഹോദരന് ബ്രിജ് മോഹനെ വിളിച്ചിരുന്നു. അസുഖമുലം വീട്ടില്‍ കഴിയുന്ന അമ്മയെ ലഖ്നൗവിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിന് വീട്ടിലേയ്ക്ക് വരുന്നതിനായി ശ്രീനഗറില്‍ നിന്ന് വാരാണസിയിലേയ്ക്ക് നേരിട്ട് വിമാനം ഉണ്ടോയെന്നറിയുവാനാണ് വിളിച്ചത്. എന്നാല്‍ അന്ന് രാത്രി 7മണിക്ക് രണ്ടാമത്തെ ഫോണ്‍ കോള്‍ ഭീകരരുടെ വെടിയേറ്റ് മനോജ് കുമാര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു.
ഒരിക്കലും വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. മറ്റെതോ മനോജായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ മരണം യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി.
വിരമിക്കുവാന്‍ മൂന്ന് വര്‍ഷം മാത്രമെ മനോജ്കുമാറിനുണ്ടായിരുന്നുള്ളു. അതിന് ശേഷം ട്രാവല്‍ ബിസിനസ് ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. രണ്ട് വര്‍ഷംമുമ്പായിരുന്നു സഹോദരിയുടെ വിവാഹം. അന്നുണ്ടായിരുന്ന രണ്ട് ലക്ഷം രൂപ യുടെ കടം വീട്ടിയതും മനോജായിരുന്നു.
പുറകില്‍ നിന്നായിരുന്നു മകന് ആക്രമിക്കപ്പെട്ടതെന്ന് അച്ഛന് ഹരിലാല്‍ പറഞ്ഞു. സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കണം പാക്കിസ്ഥാനെ ആക്രമിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഷീലാ ദേവിയാണ് അമ്മ. രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: