കൊച്ചി : യൂണിയനുകളുടെ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെടുന്നതൊഴിവാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കൊച്ചിന് റിഫൈനറിയുടെ പ്രവര്‍ത്തനം തൊഴിലാളി സമരത്തെ തുടര്‍ന്ന് തടസപ്പെടുന്ന നിലയാണ്.
കരാര്‍ തൊഴിലാളികള്‍ ശമ്പളപരിഷ്കരണവും ആനുകൂല്യവും ആവശ്യപ്പെട്ട് സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലേബര്‍ കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ട് സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുരഞ്ജന ചര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ തൊഴിലാളികള്‍ സമരം തുടങ്ങി.
24,500 കോടി രൂപ നിക്ഷേപമുള്ളതും ദേശീയ പ്രാധാന്യമുള്ളതുമായ ഈ പദ്ധതിയെ സമരം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ബിപിസിഎല്‍ ജനറല്‍ മാനേജര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: