മൂവാറ്റുപുഴ: ഇടുക്കി പീരുമേടില്‍ സ്വകാര്യ കമ്പനിക്ക് ഭൂമി പതിച്ചു നല്‍കിയെന്ന ഹര്‍ജിയെ തുടര്‍ന്നുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരെ ഒഴിവാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടുക്കി പീരുമേടിലുള്ള മിച്ചഭൂമി സ്വകാര്യ പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂപരിഷ്കരണ ചട്ടങ്ങള്‍ ഇളവുചെയ്തു കൈമാറാന്‍ എടുത്ത തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ഹോപ് പ്ലാന്റേഷന് എംഡി പവന് പോടാര്‍, ബഥേല്‍ പ്ലാന്റേഷന് എംഡി തോമസ് മാത്യു, ലൈഫ് ടൈം പ്ലാന്റേഷന് എംഡി ഷീല് പാണ്ഡെ എന്നിവരെ എതിര്‍കക്ഷികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ത്വരിതാ ന്വേഷണം നടന്നത്. പ്ലാന്റേഷന് കമ്പനികള്‍ക്ക് 708 ഏക്കര്‍ മിച്ചഭൂമി ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ ഇളവുചെയ്തുപതിച്ചു നല്‍കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വിശ്വാസ് മേത്ത മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും തയാറാക്കിയ കാബിനറ്റ് നോട്ടിലും റിപ്പോര്‍ട്ടിലും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതാണ് സര്‍ക്കാരിന്റെ 557.42 ഭൂമി ബഥേല്‍ പ്ലാന്റേഷന് ഉടമ തോമസ് മാത്യുവിന്റെ കൈവശത്തിലെത്തിച്ചേരാന് കാരണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിദാന വിഷയത്തില്‍ മന്ത്രി സഭാ തീരുമാനം പിന്‍വലിച്ചെന്നും സര്‍ക്കാരിന് നഷ്ടമു ണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഹോപ് പ്ലാന്റേഷന് 167ഏക്കര്‍ മിച്ചഭൂമി 74 ആധാരങ്ങളിലൂടെ 128 പേര്‍ക്ക് വില്‍പ്പന നടത്തി 2.40 കോടി രൂപ തട്ടിയെടുത്തതിനെതിരെ നടപടിക്കും ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇക്കാര്യത്തെകുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭൂമി വിട്ടുകിട്ടണമെ ന്നാവശ്യപ്പെട്ട് പ്ലാന്റേഷന് കമ്പനി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടാ യിട്ടുള്ള സ്റ്റേ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: