കൊച്ചി: കേരളത്തില്‍ നിന്നെത്തുന്ന സര്‍വകക്ഷി സംഘവുമായി ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രി ധനമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് തിരക്കുണ്ടായിരുന്നു. നോട്ട് പിന്‍വലിച്ചതുള്‍പ്പെടെ വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സഹകരണ പ്രശ്നം പരിഹരിക്കേണ്ടത് ധനമന്ത്രാലയമാണ്. ധനകാര്യമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള അവസരം സര്‍വകക്ഷി സംഘം കളഞ്ഞുകുളിച്ചു. അവര്‍ ഈ പ്രശ്നം വച്ച് രാഷ്ട്രീയം കളിച്ചു. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ കൊണ്ടുവരണമെന്ന വാദത്തെ എന്തിനാണ് എതിര്‍ക്കുന്നത്. കള്ളപ്പണം ഉേണ്ടാ എന്നത് പരിശോധിച്ച് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ല.
സത്യം പറഞ്ഞതിന്റെ പേരില്‍ മന്ത്രിമാരുള്‍പ്പെടെ മോഹന്‍ലാലിനെ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: