ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു 50 കോടി മുടക്കി ഹൈദരാബാദിന്റെ ഹൃദയഭാഗമായ ബീഗം പെട്ടില് നിര്‍മ്മിച്ച പുതിയ വീട്ടിലേക്കു താമസം മാറി. ഒന്‍പത് ഏക്കറിലുള്ള വീട്ടിലെ കക്കൂസു വരെ ബുള്ളറ്റ് പ്രൂഫാണ്.പുതിയ വീടിന്റെ പേര് പ്രഗതി ഭവന്.
ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ ജനലുകള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ് . വസതിയും ഓഫീസും ഇവിടെയാണ്. ജനഹിതയെന്ന പേരുള്ള വിശാലമായ കോണ്‍ഫറന്‍സ് ഹാളുമുണ്ട്. രണ്ടു കിടപ്പുമുറികളാണ്. ഒന്ന് മുഖ്യന്േറത്. രണ്ടാമത്തേത് മകന്‍േറത്.250 പേര്‍ക്ക് ഇരിക്കാവുന്ന, കൂറ്റന്‍ തീയേറ്ററാണ് മറ്റൊരു പ്രത്യേകത.മുബൈയിലെ ഷപ്പൂര്‍ജി പല്ലോണ്‍ജിയുടെ കമ്പനിയാണ് വീട് നിര്‍മ്മിച്ചത്. 50 ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടാകും. ഇതിനടുത്തുള്ള പഴയവീട്ടിലാണ് 62 വയസുള്ള റാവു ഇതുവരെ കഴിഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും കുഴിബോംബ് തട്ടിയാല്‍ പോലും പൊട്ടാത്ത കാറുമുണ്ട് . തെലങ്കാന സ്പീക്കര്‍ മധുസൂദനാചാരി, ചെയര്മാന് സ്വാമി ഗൗഡ്, ഉപമുഖ്യമന്ത്രി മഹമ്മൂദ് അലി തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 5.22 നുള്ള മുഹൂര്‍ത്തത്തില്‍ വാസ്തു പൂജ, സുദര്‍ശനഹോമം, എന്നിവക്കു ശേഷമാണ് അദ്ദേഹം പുതിയ വീട്ടിലേക്ക് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: