മനാഗുവ: മധ്യ അമേരിക്കയുടെ പസഫിക്ക് തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം നാശനഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ശേഖറിച്ചു വരികയാണ്.
ഭൂചലനത്തെ തുടര്‍ന്ന് അപകടകരമായ സുനാമിത്തിരകള്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. നിക്കരാഗ്വയുടെയും കോസ്റ്റാറിക്കയുടേയും കരീബിയന്‍ തീരങ്ങളും ഭൂചലനത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടു.
വലിയ രീതിയിലുള്ള നാശഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ സല്‍വദോറിലെ അടിയന്തിര സേവന വിഭാഗം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടേഗ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയുള്ള തീരപ്രദേശങ്ങളില്‍ സുനാമിത്തിരകള്‍ ഉണ്ടാകുമെന്നാണ് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: