കുറ്റിയാടി: മരുതോങ്കരയില്‍ വീണ്ടും സിപിഎം ആക്രമണം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഫാന്‍സി കടയും തീവെച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസം സിപിഎം ക്രിമിനല്‍ സംഘം വ്യാപകമായി അക്രമം അഴിച്ചുവിട്ട മരുതോങ്കരയില്‍ വീണ്ടും ബോംബേറ്. യുവമോര്‍ച്ച നാദാപുരം മണ്ഡലം പ്രസിഡണ്ട് ചീളുപറമ്പത്ത് വിപിന്‍ചന്ദ്രന്റെ വീടിനുനേരെ ബുധനാഴ്ച രാത്രിബോംബേറുണ്ടായി .വീടിന്റെ മുന്‍വശത്തെ ജനലിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിനും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. രാത്രി രണ്ടുമണിയോടെയായിരുന്നു വന്‍ സ്ഫോടനം നടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ കാരംകോട്ട് രവീന്ദ്രന്, ചന്ദ്രദാസ് എന്നിവരുടെ വീടുകള്‍ക്ക് നേരെയും ബോംബേറുണ്ടായി. ഇന്നലെ പുലര്‍ച്ചയെ ബിജെപി പ്രവര്‍ത്തകനായ കാരംകോട്ട് രഞ്ജിത്തിന്റെ മുള്ളന്‍കുന്ന് ടൗണിലുള്ള മയൂര ഫാന്‍സികട ബോംബെറിഞ്ഞ ശേഷം തീയിട്ട് നശിപ്പിച്ചു. സംഭവസ്ഥലം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മേഖലാസെക്രട്ടറി രഘുനാഥ്, എം.പി. രാജന്, കെ.ടി.കെ. ചന്ദ്രന് ,മണ്ഡലം പ്രസിഡന്റ് അഡ്വ. രതീഷ് കുമാര്‍ ടി, ബാലസോമന്‍, മത്തത് ചന്ദ്രന്, യുവമോര്‍ച്ച ജില്ലാസെക്രട്ടറി എം.സി. അനീഷ്, വിപിന്‍ചന്ദ്രന്‍, ലിനീഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
സിപിഎം വ്യാപക അ ക്രമം അഴിച്ചുവിടുകയാണെന്നും ഭരണത്തിന്റെ തണലില്‍ പോലീസിനെ നിഷ്ക്രിയമാക്കിയാണ് അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: