കൊട്ടാരക്കര: സഹകരണകൊള്ളയ്ക്ക് താക്കീതായി ബിജെപി മാര്‍ച്ച്. സഹകരണസംഘങ്ങളെ പാര്‍ട്ടി ഓഫിസുകളാക്കി മാറ്റി പാവപ്പെട്ട സഹകാരികളെ കൊള്ളയടിക്കുന്ന സിപിഎം നയങ്ങള്‍ക്കെതിരെയുള്ള താക്കിതായിരുന്ന താമരക്കുടിയിലെ തട്ടിപ്പിനിരായായ സഹകാരികളെ സംഘടിപ്പിച്ച് ബിജെപി മണ്ഡലം കമ്മറ്റി നടത്തിയ മാര്‍ച്ച്.
നൂറുകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്ത്. താമരക്കുടിയിലെ നിക്ഷേപകരുടെ രോഷപ്രകടനവും സഹകരണമേഖലയിലെ കള്ളത്തരവും തുറന്നുകാട്ടുന്ന മുദ്രാവാക്യങ്ങളാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. പുലമണ്‍ പ്ലാസയില്‍ എല്‍ഡിഎഫിന്റെ രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത പിള്ള ശുഷ്കമായ സദസിനെ നോക്കി ഉപദേശിച്ചത് നാളെ സമരം തീരുമ്പോഴെങ്കിലും ഇതുപോലെ ആളിനെ പങ്കെടുപ്പിക്കണമെന്നായിരുന്നു. പുലമണ്‍ രവിനഗറില്‍ നിന്നാരംഭിച്ച മാര്‍ച്ച് റയില്‍വേസ്റ്റേഷനു സമീപമുള്ള എആര്‍ ഓഫിസിന് മുന്നില്‍ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, സെക്രട്ടറിമാരായ ആയൂര്‍ മുരളി, അഡ്വ: വയയ്ക്കല്‍ സോമന്, മണ്ഡലം ജനറല്‍ സെക്രട്ടറി മാലയില്‍ അനില്‍, വൈസ്പ്രസിഡന്റ് കെ.ആര്.രാധാകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഇരണൂര്‍ രതീഷ്, ചാലൂക്കോണം അജിത്, മൈലം ബിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ എഴുകോണ്‍ ശ്രീനിവാസന്, അണ്ടൂര്‍ രാധാകൃഷ്ണന്, കെ.വി.സന്തോഷ്ബാബു, ഷാലു കുളക്കട, മൈലംകുളം ഹരി,പുലമണ്‍ ശ്രീരാജ്, പ്രകാശ് വിലങ്ങറ, അഖില്കോട്ടാത്തല, കൃഷ്ണന്‍കുട്ടി, കൗണ്‍സിലര്‍ അമ്പിളി, സ്മിതാഅനില് എന്നിവര്‍ നേതൃത്വം നല്കി. താമരക്കുടിയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ മാധവശര്‍മ്മ നിക്ഷേകരുടെ ദുരിതവും തട്ടിപ്പിന്റെ വിവരണവും കേന്ദ്രസര്‍ക്കാരിന് കൈമാറാനായി എം.ടി.രമേശിനെ ഏല്പിച്ചു. തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗക്ഷേമസഭാനേതാവ് കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: