മുംബൈ: കുട്ടികളോടുള്ള ക്രൂരത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുബൈയിലെ ഡേകെയറില്‍ പത്തുമാസം പ്രായമായ കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നവി മുംബൈയ്ക്ക് സമീപം കര്ഘറിലുള്ള ഒരു സ്വകാര്യ ഡേകെയറിലാണ് സംഭവം. സംഭവത്തില്‍ ആയയായ അഫ്സാന ഷെയ്ഖിനെയും ഉടമ പ്രിയങ്ക നിഖമിനെയും പോലീസ് അറസ്റ്റു ചെയ്തു.
കുട്ടികളെ ഉറക്കുന്നതിനിടയില് ഉറങ്ങാന്‍ കൂട്ടാക്കാതെ ഓടിനടക്കുന്നകുട്ടിയെ ആയ അഫ്സാന ഷെയ്ഖ് ക്രൂരമായി മര്‍ദ്ധിക്കുന്നത്. അലമുറയിട്ട് കരയുന്ന കുട്ടിയെ എടുത്ത് നിലത്തെറിയുന്നതിന്റെയും മര്‍ദ്ധിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കുട്ടി അബോധാവസ്ഥയില്‍ എത്തുന്നവരെയും മര്‍ദനം തുടര്‍ന്നു. കുട്ടിയുടെ ദേഹത്തും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വൈകിട്ട് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മാതാപിതാക്കള്‍ കുട്ടിയുടെ നെറ്റിയിലും ദേഹത്തും മുറിവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഡേകെയര്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല.തുടര്‍ന്ന് ആയയായ അഫ്സാന ഷെയ്ഖിനെയും ഡേകെയര്‍ സെന്റര്‍ ഉടമ പ്രിയങ്ക നിഖമിനെയും പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. അഫ്സാനയെ റിമാന്‍ഡ് ചെയ്തു. ഡെകെയര്‍ സെന്റര്‍ ഉടമ പ്രിയങ്ക നിഖമിനെ ജാമ്യത്തില്‍ വിട്ടയച്ചു.
https://youtu.be/eDKxjhDKUgs
പ്രതികരിക്കാൻ ഇവിടെ എഴുതുക: