ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തിലെ പതിനെട്ട്, പത്തൊമ്പത് വാര്‍ഡുകളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമായി,
നാട്ടുകാര്‍ ഭീതിയില്‍. ഭജനമഠം കുടുംബാപ്പള്ളി റോഡ്, കട്ടച്ചിറ, ചെറുവള്ളിച്ചിറ, ഇല്ലത്ത് പാടശേഖരങ്ങള്‍ എന്നിവിടങ്ങളാണ് വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമായി മാറിയത്. പ്രദേശങ്ങളില്‍ പോളയും, ചേമ്പിന്കാടുകളും, ചതുപ്പും മാലിന്യവുമടക്കം കാടുകയറിയ നിലയിലാണ്. മാസങ്ങള്‍ മുന്‍പ് പ്രദേശവാസിയായ നിര്‍മാണ തൊഴിലാളി അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പകല്‍ സമയങ്ങളില്‍ പോലും പ്രദേശവാസികള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാമ്പ് ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വാവ സുരേഷിന്റെ സഹായം തേടിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശങ്ങളിലെ കാടുകള്‍ വെട്ടിതെളിക്കുന്നതിനും തരിശു നിലങ്ങളിലെ പോളയും ചേമ്പിന്‍കാടും നീക്കംചെയ്ത് നെല്ല്, പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും പഞ്ചായത്ത് അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പലതവണ വിഷയം പഞ്ചായത്തിന്റേയും മറ്റു അധികാരികളുടേയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുന്നില്ല. കുട്ടികളെ തനിയെ സ്ക്കൂളിലയക്കാന്‍ പോലും രക്ശകര്ത്താക്കള് ഭയക്കുന്ന അവസ്ഥയാണുള്ളത്. അധികൃതരുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: