ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ആഘോഷത്തിനിടെ ഒരു സിആര്‍പിഎഫ് ജവാന് വെടിയേറ്റ് മരിച്ചു. അവധിയിലായിരുന്ന ജവാന് വസ്ദിപൂരിലെ ഒരു ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു.
ഈമാസം തന്നെ ഒരു കല്യാണത്തിനിടെ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. ഹരിയാനയിലെ കര്‍ണാലില്‍ ഒരു വിവാഹാഘോഷത്തിനിടെ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആള് ഇന്ത്യന്‍ ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂറിനെയും ഇവരുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ ആഘോഷത്തിനിടെ നടത്തിയ വെടിവയ്പിലാണ് നാല്‍പ്പത്തെട്ടുകാരിയായ സ്ത്രീ മരിച്ചത്. ഏപ്രിലില്‍ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ നടത്തിയ വെടിവയ്പില്‍ ഒരു പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ ഒരു ജിം പരിശീലകനെ അറസ്റ്റ് ചെയ്തു.
രാജ്യത്ത് ചിലയിടങ്ങളില്‍ ഇത്തരത്തില്‍ ആഘോഷങ്ങള്‍ക്കിടെ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുന്നത് ഒരാചാരമായി മാറിയിരിക്കുന്നു. ഇത് പല അപകടങ്ങള്‍ക്കും മരണത്തിനും കാരണമായി മാറിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: