മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ സക്കീര്‍ നായിക്ക് നേതൃത്വം നല്കുന്ന എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് രണ്ട് തവണ പണം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.
എന്‍ഐഎയുടെ പിടിയിലായ അബു അനസ് ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്യുന്നതിനായി രണ്ട് തവണയായി 1.5ലക്ഷം രൂപ സക്കീര്‍ നായിക്കിന്റെ എന്‍ജിഒയില്‍ നിന്നും കൈപ്പറ്റിയതായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
സ്ക്കോളര്‍ഷിപ്പ് എന്ന പേരിലാണ് തുക കൈപ്പറ്റിയത്. ആദ്യം 80,000 രൂപയും പിന്നീട് 70,000 രൂപയുമാണ് ഇത്തരത്തില്‍ അനസിന് നല്‍കിയത്. ഈ തുക ഉപയോഗിച്ച് അനസ് ഐഎസിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. 2015 ഒക്ടോബറിലാണ് അനസ് ആദ്യതുക കൈപ്പറ്റുന്നത്. എഞ്ചിനീയറായ അനസ് സിറിയയിലേയ്ക്ക് പോകുംവഴിയാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: