കല്‍പ്പറ്റ : കള്ളനോട്ടടിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും വേണ്ടി ലോകത്തിലെതന്നെ ആദ്യഹര്‍ത്താലാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്. സിപിഎം നരനായാട്ടിനെതിരെ കല്‍പ്പറ്റയില്‍ നടന്ന കൂട്ടായ്മയില്‍ മു ഖ്യപ്രഭാഷണം നടത്തുകയാ യിരുന്നു അദ്ദേഹം. പിണറായി വിജയന് അധികാരത്തില്‍ ഏറിയതുമുതല്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ അമ്മാവന്റെ മക്കളെപോലും വെറുതെവിട്ടില്ല. വീടും വീട്ടുപകരണങ്ങളും കിണറ്റിലെറിഞ്ഞും അടിച്ചുതകര്‍ത്തും മാര്‍കിസ്റ്റ് പൈശാചികത തുറന്നുകാട്ടുകയാണ് കണ്ണൂരില്‍. പിണറായി വിജയന് അധികാരമേറ്റതുമുതല്‍ എട്ടോളം കൊലപാതകമാണ് സംസ്ഥാനത്തുടനീളം നടന്നത്. ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ മാര്‍കിസ്റ്റ് ഭീകരതയില്‍ 250ല്‍ കൂടുതല്‍ പ്രവര്ത്തയായത് സംഘപരിവാര്‍പ്രവര്‍ത്തകര്‍ മത്രമല്ല. കോണ്‍ഗ്രസും മുസ്ലീം ലീഗും എന്തിനേറെ ഘടകകക്ഷിയായ സിപിഐക്കാര്‍ വരെ കൊല്ലപ്പെട്ടു. കണ്ണൂര്‍ ജില്ലയിലുള്ള 700 ഓളം ഗ്രാമങ്ങളില്‍ മാര്‍കിസ്റ്റ് നരനായാട്ടിനെ അതിജീവിച്ച് 509 ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനം വിപുലപെടുത്തി. പാനൂര്‍ എന്ന പ്രദേശത്ത് മാത്രം 50 ഓളം പേരെ സിപിഎം കാപാലികന്മാര് ദാരുണമായി കൊലപെടുത്തുകയുണ്ടായി. പയ്യന്നൂരില്‍ ഭര്‍ത്താവിനെ കൊലപെടുത്താന്‍ വന്ന മാര്‍കിസ്റ്റ് നേതാവിന്റെ കാലുപിടിച്ച ഭാര്യയുടെ താലി വാളുകൊണ്ട് പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍. കോണ്‍ഗ്രസുകാരനായ രാമഭദ്രനെ കൊന്ന കേസില്‍ കുടുങ്ങിയത് കൊല്ലം ജില്ലയിലെ സിപിഎം നേതൃത്വമാണ്. പത്ത് വര്‍ഷത്തോളം കള്ളപ്പണത്തില്‍ മുങ്ങികിടന്നപ്പോള്‍ വാ തുറക്കാത്ത മുന്‍ പ്രധാനമന്ത്രി കള്ളപ്പണത്തിനനുകൂലമായി സംസാരിച്ചതിന്റെ പരിഹാസ്യത ജന തിരിച്ചറിഞ്ഞു.
കല്‍പ്പറ്റ നഗര്‍ കാര്യവാഹ് വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സംഘചാലക് ശങ്കരന്, അഡ്വ സുരേഷ്, സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: