ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന് ദല്‍ഹിയില്‍ പടക്ക വില്‍പ്പന സുപ്രീംകോടതി നിരോധിച്ചു. പടക്ക വില്‍പ്പനക്കായുള്ള മുഴുവന്‍ അനുമതികളും കോടതി റദ്ദാക്കി.
പടക്കം പൊട്ടിക്കുന്നതിന് വിലക്കില്ല. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. ദീപാവലിക്ക് പടക്കം നിരോധിക്കണമെന്ന ഹര്‍ജി കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി തള്ളിയിരുന്നു.
പതിനേഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണമാണ് ഇത്തവണ ദീപാവലിക്ക് ശേഷം ദല്‍ഹിയില്‍ അനുഭവപ്പെട്ടത്. ദിവസങ്ങളോളമുണ്ടായ ദുരിതത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയുണ്ടായി.
പടക്കത്തിന്റെ ഉപയോഗത്തിന് പുറമെ അയല്‍സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കറ്റ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: