മലപ്പുറം: നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നാലു സംസ്ഥാനങ്ങള്‍ തലക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്. മാവോയിസ്റ്റ് പാര്‍ട്ടിയുടെ തെക്കുപടിഞ്ഞാറന്‍ ബ്യൂറോ മെമ്പറാണിയാള്.
ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ട്, തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച്, ഛത്തിസ്ഗഢ് പോലീസ്, ജാര്‍ഘണ്ഡ് പോലീസ് എന്നിവര്‍ തിരയുന്ന കൊടും കുറ്റവാളിയാണ് ദേവരാജ്. കര്‍ണ്ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും, തമിഴ്നാട്, ഛത്തിസ്ഗഢ്, ജാര്‍ഘണ്ഡ് സര്‍ക്കാരുകള്‍ പത്തു ലക്ഷം വീതവും ഇയാളുടെ തലക്ക്ു വിലയിട്ടിരുന്നു.
കുപ്പുസ്വാമി എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാള്‍, മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം, തമിഴ്നാട് സ്പെഷ്യല്‍ ഓര്ഗനൈസേഷന് കമ്മിറ്റി സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാള്‍, തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി മാറി മാറിയാണ് താമസിച്ചിരുന്നത്.
കുപ്പുസ്വാമിയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ ഒന്‍പതു മാസങ്ങളായി നിലമ്പൂര്‍ വനങ്ങളില്‍ താവളമടിച്ചിരുന്നതായാണ് വിവരം. ഇവര്‍ കേരളം ലക്ഷ്യം വച്ചു നീങ്ങിയിട്ടുണ്ടെന്ന് മാസങ്ങള്‍ക്കു മുന്‍പേ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ കേരളത്തിലെ ആദിവാസി ഊരുകളായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: