കൊച്ചി: ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയശേഷം ചോറ്റാനിക്കര ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണലോക്കറ്റ് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചു. അസി. കമ്മീഷണര്‍ മനോജ്, മാനേജര്‍ ബിജുകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവരെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്ന് സ്ഥലം മാറ്റിയതായി കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഷീജ പറഞ്ഞു. തൃശൂരിലെ ഹെഡ് ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്.
നോട്ട് അസാധുവാക്കിയതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി 30 ലക്ഷം രൂപയുടെ ലോക്കറ്റാണ് ഇവിടെനിന്നും വില്‍പ്പന നടത്തിയത്. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചായിരുന്നു വില്പന. അസാധുവാക്കിയ 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആദായനികുതിവകുപ്പ്, സംസ്ഥാന വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
വന്‍തോതില്‍ ലോക്കറ്റ് വിറ്റഴിച്ചത് കള്ളപ്പണം വെളുപ്പിക്കലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: