കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് അച്ഛന് പാപ്പു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനോട് മറുപടി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു എറണാകുളം സെഷന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. സെഷന്‍സ് കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്നും മറ്റൊരു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ഇതര സംസ്ഥാനക്കാരനായ അമീര്‍ ഉള് ഇസ്ലാം മാത്രമാണ് പ്രതിയായിട്ടുള്ളത്. അന്വേഷണം നേര്‍വഴിക്കല്ല നടന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഇതിന് തെളിവായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും ഹര്ജിക്കാരന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ ടി.പി. സെന്‍കുമാര്‍ അഡ്മിനിസ്േട്രറ്റീവ് ട്രൈബ്യൂണലില്‍ നല്കിയ പരാതിയില്‍ മാറ്റാനുണ്ടായ കാരണങ്ങളില്‍ പ്രധാനമായും സര്‍ക്കാര്‍ പറഞ്ഞത് ജിഷ വധക്കേസാണ്.
കേസേന്വഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും തെളിവ് നശിപ്പിച്ചെന്നും സര്‍ക്കാരിന് ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് പാപ്പു കോടതിയില്‍ നല്‍കിയത്.
ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്. കുറ്റപത്രത്തില്‍ 29 ന് സംഭവം നടന്ന വീട് പോലീസ് ബന്തവസാക്കിയെന്ന് പറയുന്നു. എന്നാല്‍ മെയ് 3 ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വീടിനുള്ളില്‍ നില്ക്കുന്ന ചിത്രം പത്രങ്ങളിലും ചാനലുകളിലും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: