തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന്റെ മുന്നില്‍ പ്രസംഗിക്കുന്ന അവസരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നബാര്‍ഡിന്റെ പണംപോലും എടുക്കുന്നില്ല എന്നാണ്. കാരണം എല്ലാ ബാങ്കുകളിലും ആവശ്യത്തിലേറെ നിക്ഷേപം ഉണ്ട്. മാത്രമല്ല നബാര്‍ഡ് സ്വര്‍ണം ഈടായി സ്വീകരിക്കുന്നു എന്നാണ്. എങ്ങനെയാണ് സിപിഎം ഭരിക്കുന്ന കേരളത്തിലെ സഹകരണ ബാങ്കുകള്‍ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ.് നബാര്‍ഡ് കൊടുക്കുന്ന വായ്പയ്ക്ക് നാലു ശതമാനം മാത്രമാണ് പലിശ. മൂന്നു ലക്ഷം രൂപവരെ ലോണ്‍ കൊടുക്കും. കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാല്‍ നാലു ശതമാനം പലിശയില്‍ മൂന്നു ശതമാനം സബ്സിഡിയായി കിട്ടും. കാലാവധി കഴിഞ്ഞാല്‍ ഏഴു ശതമാനം പലിശ.
സഹകരണബാങ്കുകളില്‍ കുറഞ്ഞത് 12 ശതമാനം പലിശയാണ്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് ഒമ്പതു ശതമാനം പലിശ നല്‍കണം. അത് വായ്പയായി 12%, 14%, 16% നിരക്കുകളില്‍ നല്കുന്നു. മാത്രമല്ല സഹകരണ ബാങ്കുകളില്‍ സ്ഥലം ഈടായി കൊടുക്കണം. ഈടില്ലാതെ ഭൂരിപക്ഷം ബാങ്കുകളും 25,000 രൂപവരെ മാത്രമാണ് വായ്പ നല്‍കുന്നത്; ചില അപൂര്‍വം ബാങ്കുകള്‍ 50,000 രൂപയും. നബാര്‍ഡ് നല്കുന്ന പണം കുറഞ്ഞ പലിശയ്ക്ക് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കാതെ കള്ളപ്പണക്കാരുടെ നിക്ഷേപം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് അമിത പലിശയ്ക്ക് വായ്പ നല്കുന്ന കാര്യമാണ് മുഖ്യമന്ത്രി മഹത്വവല്‍ക്കരിച്ച് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: