കട്ടപ്പന: അപൂര്‍വ്വ ഇനത്തില്‍പെട്ട 265 വവ്വാലുകളുമായി രണ്ട് പേരെ വനപാലകര്‍ പിടികൂടി. കട്ടപ്പന വള്ളക്കടവ് സ്വദേശി കൊച്ചു മണ്ണൂര്‍ വീട്ടില്‍ ബാബു ജോസഫ് (56), നരിയംപാറ പാലപ്ലാക്കല്‍ ,റെജി (48) എന്നിവരെയാണ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബു വിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അച്ചുരുളി തുരങ്കത്തിനുള്ളില്‍ നിന്ന് വലയുപയോഗിച്ചാണ് ഇരുവരും വവ്വാലുകളെ പിടിച്ചത്. അഞ്ചുരുളി തുരങ്കത്തിനുള്ളില്‍ നിന്ന് വ്യാപകമാാ
യി വവ്വാല് വേട്ട നടക്കുന്നു എന്ന രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വ്യഴാഴ്ച രാത്രി അഞ്ചുരുളിക്ക് സമീപത്തുവെച്ച് പിടിയിലായത്. വലയുപയോഗിച്ചു പിടികൂടിയ ശേഷം കൊന്ന 265 വവ്വാലുകളെ ചാക്കിലാക്കിയ നിലയിലാണ് ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട സലിം ആലിസ് ഫ്രൂട്ട് ബാറ്റ് വവ്വാലുകളെയാണ് ഇവര്‍ പിടിച്ചത്. ശ്വാസം മുട്ടലിനും മറ്റുമായി വവ്വാലിന്റെ ഇറച്ചി മരുന്നായതിനാലാണ് വവ്വാലുകളെ പിടിച്ചതെന്ന് ഇരുവരും വനം വകുപ്പ് ഉദ്യോഗഥരോട് പറഞ്ഞു. ഇത്തരം വാവലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും നല്ലവിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്നുമാണ് വിവരം. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി. അ
യ്യപ്പന്കോവില് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോയി ജെയിന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിര്‍ കെ കെ ബഷീര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജോസഫ് ,എന്‍ എ മനോജ് ,കെ കെ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന നടത്താനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: