അടിമാലി: ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍
വരുന്ന റിസോര്‍ട്ടുകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് വന്‍തിരിമറി നടത്തി, ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ആലുവ, പാലക്കാട്, വാഴത്തോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ആന്റിപവ്വര് തെഫ്റ്റ് സക്വാഡ് പ്രാഥമിക അന്വേഷണം നടത്തി തിരിമറി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ചിത്തിരപുരം ഓഫീലെ സബ്ബ് എഞ്ചിനീയര്‍മാരായ അജിമോന് പി.ടി, ജോയി ജോര്‍ജ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബോര്‍ഡ് വിജിലന്‍സും, സംസ്ഥാന വിജിലന്‍സും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കണ്ടെത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അന്വേഷണ സംഘം മൂന്നാര്‍ മേഖലയിലുള്ള 60 റിസോര്‍ട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വൈദ്യുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. മീറ്റര്‍ റീഡിങ് കുറച്ച് കാട്ടുവാന്‍ തക്കനടപടികള്‍ ആസൂത്രിതമായി ചെയ്ത് കൊടുത്തുകൊണ്ട് റിസോര്‍ട്ടുകള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തതായി കണ്ടെത്തി. കൂടാതെ മാങ്കുളം മേഖലയില്‍ ബിപിഎല്‍ കണക്ഷന് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ക്ക് നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടപടിയെടുത്തതൊഴിച്ചാല് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. ഈ മാസമാദ്യം ഡെപ്യൂട്ടി ചീഫ്എഞ്ചിനീയര്‍ കൊടുത്ത മെമ്മോയ്ക്കും നടപടിയിലായ ഉദ്യോഗസ്ഥര്‍ തൃപ
്തികരമായ മറുപടിയല്ല കൊടുത്തത്. കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനില്‍പ്പെട്ട ഇവരെ ഉന്നതര്‍ സംരക്ഷിയ്ക്കുന്നതായാണ് വിവരം. ഇതിനുപുറമെ സെക്ഷനില്‍ ഇതുവരെ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഇതുവരെ നിയമിച്ചിട്ടില്ല. പരിചയമില്ലാത്ത അസി. എഞ്ചിനീയറെ വിതരണത്തിന്റെ സെക്ഷനില്‍ നിയമിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: