കുമളി: നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പ്രധിഷേധം ശക്തമാകുന്നു. കുറ്റക്കാര്ര്
ക്കെതിരെ നടപടിയെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കുമളിയിലെ സ്വകാര്യ ആശുപത്രിയായ പെരിയാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. വെള്ളാരംകുന്ന് ഡൈമുക്ക് സ്വദേശിയായ തകിടിപറമ്പില്‍ രാജീവിന്റെ ഭാര്യ സുനിതയുടെ മൂന്നാമത്തെ പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞാണ് തൊട്ടടുത്ത ദിവസം മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ സാധാരണ പ്രസവത്തിലൂടെ ജനിച്ച കുട്ടിയ്ക്ക് പുലര്‍ച്ചയോടെ ശ്വാസതടസം
നേരിട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. ശിശുരോഗ വിഭാഗം ഡോക്ടറുടെ അഭാവത്തില്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം ഒഴുകി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞു മരിക്കുകയും ചെയ്തു.
പിന്നീട് പോസ്റ്മോര്ട്ടതിനു ശേഷം ജഡം അവിടെ സംസ്കരിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും സ്വകാര്യ ആശുപത്രിയി
ലെ ചികിത്സാ പിഴവ് മൂലമാകാം മരണപെട്ടെതെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഈ സ്വകര്യ ആശുപത്രിയിലെ ജീവനക്കാരുടെ ചികിത്സ മുന്‍പും വിവാദമായിട്ടുണ്ട.് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും, വിദഗ്ധരായ ഉപയോഗിച്ചു പണക്കൊതിയോടെ നിയമ വിരുദ്ധമായി ഇത്തരം ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രി അടച്ചുപൂട്ടണമെന്നുു
ം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡൈമുക്ക് എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ബിനു, ഗ്രാമ പഞ്ചായത്തു മുന്‍ മെമ്പര്‍ റോബിന് തുടങ്ങിയവര്‍ ഉള്‍പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ആശുപത്രിക്കു മുന്പില് പ്രധിഷേധ ധര്‍ണ നടത്തിയ നാട്ടുകാര്‍ പ്രകടനമായി പോലീസ് സ്റ്റേഷനില്‍ എത്തി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാക മരണത്തിനു കേസ് എടുത്തതായും പോസ്റ്മോര്ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കുമളി എസ്ഐ ജോബി തോമസ് ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: