തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ കെ.കെ. രാമചന്ദ്രന്‍മാസ്റ്ററുടെ മൊഴി എടുക്കുമെന്ന് വിജിലന്‍സ്. കേസ് പരിഗണിക്കവെയാണ് മൊഴി എടുക്കുന്നതിന് സമന്‍സ് അയച്ചിട്ടുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എസ്. ചന്ദ്രശേഖരന്‍നായര്‍ അറിയിച്ചത്.
അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ ഫയല്‍ ചെയ്തു. കേസ് അന്വേഷണത്തിന്റെ സംക്ഷിപ്തം റിപ്പോര്‍ട്ടിലുണ്ട്. ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണത്തിന് പുതിയ പ്ലാന്റ് ഒരുക്കിയതില്‍ അഴിമതി നടന്നെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.
അന്ന് മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രന്‍മാസ്റ്ററെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാനായി നിരവധി തവണ ബന്ധപ്പെട്ടു.
എന്നാല്‍ തനിക്ക് ആരെയും വിശ്വാസമില്ലെന്നും നേരിട്ട് കോടതിയില്‍ മാത്രമേ മൊഴി നല്‍കുകയുള്ളൂ എന്നുമാണ് രാമചന്ദ്രന്മാസ്റ്റര് പറഞ്ഞിരുന്നത്. അദ്ദേഹം വിജിലന്‍സ് അന്വേഷണവുമായി സഹകരിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് കേസ്.
രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് നിരവധിതവണ നോട്ടീസ് അയച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ഡിസംബര്‍ 31 നകം രാമചന്ദ്രന്മാസ്റ്റര് മൊഴി നല്കാന് തയ്യാറായില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് വീണ്ടും ഡിസംബര്‍ 31 ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: