അഞ്ചല്‍: സിപിഎമ്മിന്റെ തണലില്‍ അക്രമിസംഘത്തിന് നേതൃത്വം നല്‍കുന്നത് മുസ്ലീം തീവ്രവാദികളെന്ന് സൂചന. പകല്‍ സിപിഎമ്മിലും രാത്രി പോപ്പുലര്‍ഫ്രണ്ട്, സിമി സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരാണ് സിപിഎമ്മിന്റെ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2010ല്‍ ഏരൂര്‍ നെട്ടയത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന രാമഭദ്രനെ വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയതിന് നേതൃത്വം നല്കിയതും ഇതേ സംഘമാണ്.
എസ്എഫ്ഐ മുന്‍ ജില്ലാവൈസ് പ്രസിഡന്റും ഇപ്പോള്‍ ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ ടി. അഫ്സല്, ഡിവൈഎഫ്ഐ ഇളമാട് വില്ലേജ് സെക്രട്ടറി മുനീര്‍, പുനലൂരിലെ ഡിവൈഎഫ്ഐ നേതാവ് റിയാദ് എന്നിവരാണ് കിഴക്കന്‍മേഖലയിലെ മതതീവ്രവാദ സംഘങ്ങളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍. ഇവര്‍ രാമഭദ്രന് വധത്തിന് നേരിട്ട് നേതൃത്വം നല്കിയവരുമാണ്.
ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ ഇത്തരക്കാരാണ് സിപിഎമ്മിന്റെ പോരാളികളാവുന്നത്. ഇവര്‍ക്ക് എല്ലാ സഹായവും പാര്‍ട്ടി തന്നെ ചെയ്തു കൊടുക്കും. രാമഭദ്രനെ കൊലപ്പെടുത്തിയതിന് ശേഷം ഇവര്‍ ഒളിവില്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമമായ കോമളത്തും എന്‍ഡിഎഫ് കേന്ദ്രമായ കാരാളിക്കോണത്തുമായിരുന്നു. മുനീറാണ് ഇതിന് സഹായം ഒരുക്കിയത്.
തടിക്കാട്, തലച്ചിറ, വെഞ്ചേമ്പ്, ഏറം, ചോരനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡിവൈഎഫ്ഐയുടെ പേരിലാണ് പകല്‍ ഇവര്‍ സംഘടിക്കുന്നത്. പ്രദേശത്ത് പശു ഇറച്ചി ഫെസ്റ്റ് നടത്തിയതിലും ശബരിമല തീര്‍ത്ഥാടകരെ അക്രമിച്ചതിലും ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഏറത്ത് കൊല്ലിയില്‍ ഭഗവതി ക്ഷേത്രത്തിലെ പള്ളിവേട്ട ഘോഷയാത്രയെ അക്രമിച്ചതും ബിജെപി അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് തകര്‍ത്തും ഇതേ സംഘമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: