കൊച്ചി: വളര്‍ച്ചയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ പതനത്തിലെത്തി. ഒരു ചുറ്റുവട്ടത്തെ അംഗങ്ങളെ വെച്ചാണ് പ്രാഥമിക സംഘങ്ങള്‍ നടക്കേണ്ടത് എന്നാണ് തത്വം. എന്നാല്‍ അംഗങ്ങളല്ലാത്തവരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ സ്വീകരിച്ചതാണ് പ്രശ്നമായത്.
2016 ഡിസംബര്‍ 30 വരെ മാത്രമേ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയൂ. പ്രാഥമിക സംഘങ്ങള്‍ ജില്ലാ ബാങ്കിലാണ് പണം അടയ്ക്കേണ്ടത്. ഇടപാട് കൃത്യമായി നടക്കാത്തതിനാല്‍ ജില്ലാ ബാങ്കുകളിലേക്കുള്ള അടവും നടക്കുന്നില്ല. ഇതിനു പുറമെയാണ് നിക്ഷേപങ്ങള്‍ മടക്കി ചോദിച്ച് ഇടപാടുകാരുടെ വരവ്. ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത ഒരു കൊല്ലത്തേക്ക് പ്രാഥമിക സംഘങ്ങളില്‍ കച്ചവടം കാര്യമായി നടക്കില്ല.
ഭൂമിയിടപാടില്‍ കിട്ടുന്ന കള്ളപ്പണമാണ് പ്രധാനമായും സിപിഎം നിയ്രന്തണത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഉള്ളത്. ഇതിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. മൊത്തത്തില്‍ സഹകരണ മേഖലയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നു.
കേരളത്തില്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ സഹകരണ ബാങ്കുകള്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 മാര്‍ച്ചിലും 2015 ഡിസംബറിലും സഹകരണ ബാങ്കുകള്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇടതുപക്ഷ സ്വാധീനമുള്ള സഹകരണ ബാങ്കുകള്‍ അനുസരിച്ചില്ല. 2014 മാര്‍ച്ച് 29 ന് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിച്ച് നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ അവ പ്രവര്‍ത്തിച്ചില്ല. 2015 ഡിസംബര്‍ 31 ന് മൂന്ന് മണിക്കുള്ളില്‍ കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനത്തെ ജില്ലാ ജോയിന്റ് രജിസ്ട്രാര്മാരെക്കൊണ്ട് സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബാങ്കുകളുടെ ഗ്രേഡ് അനുസരിച്ച് 25 ലക്ഷം മുതല്‍ ഒരുകോടി രൂപവരെ നിക്ഷേപിക്കാനായിരുന്നു നിര്‍ദ്ദേശം. 23 മാസത്തേക്ക് സ്ഥിരനിക്ഷേപത്തിനും നിര്‍ദ്ദേശിച്ചു. ഒന്‍പത് ശതമാനം പലിശ ട്രഷറിയില്‍ നിന്ന് നല്‍കും. എന്നാല്‍ സഹകരണ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് 9.75 ശതമാനം പലിശ നല്‍കും. ഇതുകൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍നിന്ന് സഹകരണ ബാങ്കുകള്‍ പിന്‍വലിഞ്ഞത്.
എന്നാല്‍ അടുത്ത ബജറ്റില്‍ ഈ തുകക്ക് 2 ശതമാനം അധിക പലിശ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ട്രഷറി നിക്ഷേപം സഹകരണ ബാങ്കുകള്‍ക്കു മുന്പില് ഇപ്പോഴും പോംവഴിയായിരിക്കുമ്പോഴാണ് സര്‍ക്കാര്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: