പേട്ട: ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെ വധശ്രമം. സിപിഎം പ്രവര്‍ത്തകനായ കണ്ണന്മൂലയിലെ കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ നേതൃത്വത്തിലുളള ഗുണ്ടാ സംഘമാണ് മണ്ഡലം സെക്രട്ടറി എസ്. സജിതയെ പട്ടത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചത്. മാരകായുധങ്ങളുമായി ഗുണ്ടകള്‍ ഓടിയടുക്കുന്നതിനിടെ ഗതാഗത കുരുക്കിനിടയിലൂടെ സജിത ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സജിത കഴക്കൂട്ടം എസിയ്ക്കും കണ്ട്രോള്മെന്റ് എസിക്കും പരാതി നല്കി.
കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ബിനു.ഐ.പി, വഞ്ചിയൂരിലെ സിപിഎം ഗുണ്ട ഹരിപ്രസാദുമാണ് ഡിനി ബാബുവിന് വേണ്ടി ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും സജിത പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് യാത്രക്കാരെ ഭീതിയിലാക്കി സജിതയ്ക്ക് നേരെ ആക്രമണ ശ്രമം നടന്നത്. സജിതയുടെ മക്കളെ പട്ടത്തെ സ്വകാര്യ സ്കൂളിലാക്കിയ ശേഷം തിരികെ മടങ്ങവെ. ഗതാഗത കുരുക്ക് കാരണം സജിത ഓടിച്ചിരുന്ന ഇരുചക്ര വാഹനം നിര്‍ത്തിയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഡിനി ബാബുവിന്റെ അടുത്ത ബന്ധു ചേങ്കോട്ട്കോണം ഇടത്തറ സ്വദേശി നന്തുവിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഗുണ്ടകള്‍ മാരകായുധങ്ങളുമായി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ഓടിയടുത്തത്. എന്നാല്‍ ഗതാഗത കുരുക്കില്‍ റോഡ് മുറിച്ച് കടക്കാന്‍ ഗുണ്ടകള്‍ക്ക് തടസ്സമായതാണ് സജിതയ്ക്ക് രക്ഷപ്പെടാനായത്.
ഗതാഗത നിയന്ത്രണത്തിന് നിന്ന പോലീസുകാര്‍ സംഭവം നോക്കി നില്‍ക്കുകയായിരുന്നു. കണ്ണന്മൂല സ്വദേശിയായ സജിതയെ സിപിഎം ഗുണ്ടകള്‍ നിരവധി തവണ ആക്രമിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പ്രദേശത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ സജിതയുടെ പരാതിയിലാണ് ഡിനി ബാബു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളത്. ഇതേതുടര്‍ന്നാണ് സജിതയ്ക്ക് നേരെ നിരന്തരം പാര്‍ട്ടിയും ഗുണ്ടകളും ആക്രമണം അഴിച്ചുവിടുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ വിഷ്ണുവിന്റെ കൊലപാതക കേസിലെ പ്രതിയാണ് ഡിനി ബാബു. പുത്തംപാലത്തെ ബിജെപിയുടെ പാര്‍ട്ടി ഓഫീസ് തുറക്കുന്നതിലും പരിപാടികള്‍ നടത്തുന്നതിലും സിപിഎമ്മുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കുകയാണെന്നും പോലീസും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: