ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ആന്‍ഡര്‍ലക്റ്റ്, സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ്, റോമ, കെആര്‍സി ജെന്‍ക്, അത്ലറ്റിക് ബില്‍ബാവോ, അയാക്സ് ആംസ്റ്റര്‍ഡാം, ഷക്തര്‍, ഷാല്‍ക്കെ 04, സ്പാര്‍ട്ട പ്രാഗ് എന്നീ ടീമുകള്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫെനര്‍ബാഷെ, ഫിയോറന്റീന, സതാംപ്ടണ്, വിയ്യാറയല്‍, സ്പോര്‍ട്ടിങ് ബ്രാഗ, ഒൡമ്പിയാക്കോസ്, അല്കമാര്, സെന്റ് എറ്റിനേ ടീമുകള്‍ക്ക് കാത്തിരിപ്പ്. എന്നാല്‍ ഇന്റര്മിലാന് പുറത്ത്.
ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് െഫയ്നൂര്ദിനെ തകര്‍ത്തു. 35-ാം മിനിറ്റില്‍ വെയ്ന്‍ റൂണി, 69-ാം മിനിറ്റില്‍ ജുവാന്‍ മാട്ട, പരിക്കുസമയത്ത് ലിങ്ഗാര്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 75-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് ജോണ്‍സ് ഒരു ഗോള്‍ ദാനമായി നല്‍കുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ ഫെനര്‍ബാഷെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സോറിയ ലുഹാന്‍സ്കിനെ തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 59-ാം മിനിറ്റില്‍ സ്റ്റോക്കും 67-ാം മിനിറ്റില്‍ സിമോണ്‍ കെയ്റും ലക്ഷ്യം കണ്ടു. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി ഫെനര്‍ബാഷെ ഒന്നാമതും 9 പോയിന്റുള്ള യുണൈറ്റഡ് രണ്ടാമതും. ഫെയ്നൂര്‍ദ് 7 പോയിന്റുമായി മൂന്നാമത്. എങ്കിലും ഫെനര്‍ബാഷെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും അടുത്ത റൗണ്ട് പ്രവേശനത്തിന്റെ വക്കിലാണ്. അടുത്ത മത്സരത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയില്ലെങ്കില്‍ ഇരുവരും മുന്നേറുമെന്ന് ഉറപ്പ്.
ഗ്രൂപ്പ് ബിയില്‍ ഒരു ടീമും ഇതുവരെ നോക്കൗട്ട് റൗണ്ടില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി അപോയല്‍ നിക്കോസിയ ഒന്നാമതും 8 പോയിന്റുള്ള ഒളിമ്പിയാക്കോസ് രണ്ടാമതും അഞ്ച് പോയിന്റ് വീതമുള്ള യങ്ബോയ്സ്, എഫ്സി അസ്റ്റാന മൂന്നും നാലും സ്ഥാനങജളിലും. ഇന്നലെ അസ്റ്റാന്സയോട് 2-1ന് പരാജയപ്പെട്ടതാണ് നിക്കോസിയക്ക് തിരിച്ചടിയായത്.
്രഗൂപ്പ് സിയില്‍ എഫ്കെ ക്വബാലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആന്‍ഡെര്‍ലെക്റ്റ് അവസാന 32 ടീമുകളിലൊന്നായത്. മറ്റൊരു കളിയില്‍ സെന്റ് എറ്റിനെയും മെയ്ന്‍സ് 05ഉം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 9 പോയിന്റുമായി സെന്റ് എറ്റിനെ രണ്ടാമതും 6 പോയിന്റുമായി മെയ്ന്‍സ് മൂന്നാമതും.
ഗ്രൂപ്പ് ഡിയില്‍ സെനിത് സെന്റ് പീറ്റേഴ്സ് ബര്ഗിന് തുടര്‍ച്ചയായ അഞ്ചാം ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ മക്കാബി ടെല്‍ അവീവിനെ തോല്‍പ്പിച്ചു. 44-ാം മിനിറ്റില്‍ കൊകോറിനും 90-ാം മിനിറ്റില്‍ കെര്‍ഷകോവും സെനിതിനായി ഗോള്‍ നേടി. മറ്റൊരു കളിയില്‍ അല്കമാര് 1-0ന് ഡുന്‍ഡാല്‍കിനെ പരാജയപ്പെടുത്തി. വിജയത്തോടെ അഞ്ച് പോയിന്റുമായി അല്കമാര് രണ്ടാമത്. നാല് പോയിന്റ് വീതമുള്ള ഡുന്ഡാല്കും മക്കാബിയും മൂന്നും നാലും സ്ഥാനങ്ങൡ.
ഗ്രൂപ്പ് കെയില്‍ നടന്ന കൡയില്‍ അപോയല്‍ ഷീവയാണ് കരുത്തരായ ഇന്റര്‍ മിലാനെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. പരാജയത്തോടെ ഇന്റര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാതെ പുറത്ത്. അതേസമയം മറ്റൊരു കളിയില്‍ സ്പാര്‍ട്ട പ്രാഗ് ഏകപക്ഷീയമായ ഒരു ഗോളിന് സതാംപ്ടണെ തോല്‍പ്പിച്ച് 12 പോയിന്റുമായി അവസാന 32-ലേക്ക് മുന്നേറി.
ഗ്രൂപ്പ് എല്ലില്‍ നടന്ന കളിയില്‍ വിയ്യാറയല്‍ സമനിലയില്‍ കുടുങ്ങി. എഫ്സി സൂറിച്ചാണ് അവരെ പിടിച്ചുകെട്ടിയത്. മറ്റൊരു കളിയില്‍ സ്റ്റീവ്ബുക്കാറസ്റ്റ് 2-1ന് ഒസ്മാന്ലിസ്പറിനെ തോല്‍പ്പിച്ചു. എങ്കിലും ഈ ഗ്രൂപ്പില്‍ നിന്ന് ഒരു ടീമും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടില്ല.
ഗ്രൂപ്പ് ജെയില്‍ പരാജയപ്പെട്ടെങ്കിലും ഫിയോറന്റീന ഏറെക്കുറെ അടുത്ത റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. പിഎഒകെ സലോനികയാണ് ഫിയോറന്റീനയെ ഇന്നലെ 3-2ന് അട്ടിമറിച്ചത്. എങ്കിലും 5 കളികളില്‍ നിന്ന് 10 പോയിന്റുമായി ഫിയോറന്റീന ഒന്നാമത്. കൂടാതെ മികച്ച ഗോള്‍ശരാശരിയും ഫിയോറന്റീനക്ക് തുണായാകും.
ഗ്രൂപ്പ് ഇയില്‍ വിക്ടോറിയ പ്ലസനെ ഒന്നിനെതിെര നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റോമ മുന്നേറിയത്. എഡിന് സെക്കോയുടെ ഹാട്രിക്കാണ് കളിയിലെ സവിശേഷത. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റാണ് റോമക്കുള്ളത്. ആസ്ട്ര ഗ്വിര്ഗു 7 പോയിന്റുമായി രണ്ടാമതും ആസ്ട്രിയ വിയന്ന 5 പോയിന്റുമായി മൂന്നാതും. ഗ്രൂപ്പ് ഐയില്‍ ഷാല്‍ക്കെ 2-0ന് നീസിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: