കണ്ണൂര്‍: ഹരിതകേരള മിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഗൃഹതല ശുചിത്വ സര്‍വേ നടത്തുന്നത് സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി. സര്‍വേ നടത്തിപ്പും ക്രോഡീകരണവും എളുപ്പമാക്കുന്നതിനും കൃത്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണിത്.
കുടുംബശ്രീ പ്രവര്‍ത്തകയും മുതിര്‍ന്ന വിദ്യാര്‍ഥിയു മടങ്ങുന്ന ഒരു ടീം 30-40 വീടുകളില്‍ സര്‍വേ നടത്താനാണ് പരിപാടി. ഇതിനനുസരിച്ചുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളിലായി ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ഓരോ വീട്ടിലുമുണ്ടാവുന്ന ജൈവ/അജൈവ മാലിന്യങ്ങള്‍ ഏതുവിധത്തില്‍ സംസ്ക്കരിക്കുന്നുവെന്ന വിവരശേഖര ണമാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിന് ഏര്‍പ്പെടുത്തേണ്ട സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണവും ഇതിലൂടെ നടത്തും. ലളിതമായ ചോദ്യങ്ങളടങ്ങിയ സര്‍വേ കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തീകരിക്കാനാവും. ഡാറ്റ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ പേപ്പര്‍ ചോദ്യാവലി ഉപയോഗ പ്പെടുത്തിയാണ് സര്‍വേ നടത്തുക. ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ വഴിയാണ് സര്‍വേ വിവരങ്ങള്‍ ശേഖരിക്കുക. സംസ്ഥാനത്ത് മൊത്തം ഒറ്റദിവസം കൊണ്ടുതന്നെ സര്‍വേ പൂര്‍ത്തിയാക്കാനാണ് പദ്ധതി. എന്നാല്‍ ദുര്‍ഘട പ്രദേശങ്ങളില്‍ ഡിസംബര്‍ എട്ടിന് തീര്‍ന്നില്ലെങ്കില്‍ അടുത്തദിവസം കൂടി സര്‍വേ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: