കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐയെ നയിക്കുന്നത് ക്രിമിനലുകളാണെന്ന് എബിവിപി സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്. കണ്ണൂര്‍ നഗര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. കണ്ണൂരിലെ നിരവധി രാഷ്ട്രീയ കൊലപാതക കേസുകളില്‍ എസ്എഫ്ഐക്കാര്‍ക്ക് പങ്കുണ്ട്. പിണറായിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്എഫ്ഐ നേതാവിലെ പ്രതിചേര്‍ത്ത് ജയിലിലടച്ചത് ഇതിന് തെളിവാണ്. കേരളത്തിലെ ശക്തമായ വിദ്യാര്‍ത്ഥി സംഘടന എന്ന് അവകാശപ്പെടുന്ന എസ്എഫ്ഐ ക്രിമിനലുകളെയും ഗുണ്ടകളെയും സംഭാവന ചെയ്യുന്ന നിലയിലേക്ക് അധ:പതിച്ച് പോയിരിക്കുന്നു. ഇത് വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയണമെന്നും രഞ്ജിത്ത് പറഞ്ഞു.
നഗര്‍ സമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ പ്രേസായി അധ്യക്ഷതവഹിച്ചു. നഗര്‍ ഭാരവാഹികളായി കെ.പി.അഭിഷേക് (സെക്രട്ടറി), കെ.എം.ഐകാശ് (പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. കെ.ആകാശ് സ്വാഗതം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി സന്ദേശം
മാലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാട്സ്ആപ്പ് ഫെയ്സ് ബുക്ക് എന്നിവയിലൂടെ ഭീഷണി സന്ദേശം അയക്കുന്നതായി പരാതി. മാലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ എബിവിപി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശം പ്രചരിപ്പിക്കുന്നത്. എബിവിപി യൂണിറ്റ് പ്രസിഡണ്ട് നിഖില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പ്രചരണം. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാലൂര്‍ താറ്റിയാട് സ്വേദശികളും മറ്റ് രണ്ടുപേര്‍ തോലമ്പ്ര ശാസ്ത്രീ നഗര്‍, ഇന്ദിരാ നഗര്‍ സ്വദേശികളുമാണ്. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ മാലൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാല് വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ സഹിതമാണ് പ്രചരണം നടത്തുന്നത്. ഇതിനു പിന്നില്‍ സിപിഎം സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: