കോഴിക്കോട്: കാലാവസ്ഥ വ്യതിയാനം പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനവും ഉപയോഗവും ജൈവകൃഷിയും പ്രകൃതികൃഷിയും മറ്റും സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന മാര്‍ച്ചിന്റെ സംഘാടകസമിതി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വരാനിരിക്കുന്നത് കൊടും വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യതയുടെയും കാലമാണെന്നതിനാല്‍ വനവും നദികളും തണ്ണീര്‍തടങ്ങളും കണ്ടല്‍കാടുകളും പൊതുസ്ഥലങ്ങളും സംരക്ഷിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആധിക്യത്തിന് പ്രധാനമായും ഹേതു കല്ക്കരിജന്യ വ്യവസായങ്ങളാകയാല് കല്‍ക്കരി ഖനനത്തിനും ഉപഭോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണ, പാരീസ് ഉടമ്പടി നടപ്പാക്കല്‍, ജൈവവൈവിധ്യസംരക്ഷണം, തുടങ്ങിയ പത്ത് ഇനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തോട് യോഗം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് സംഘാടകസമിതി യോഗം പ്രൊഫ. ടി. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി. രമേശ്ബാബു അധ്യക്ഷനായി. ടി.വി. രാജന്, എം.എ. ജോണ്സണ്, ഇ.കെ. ശ്രീനിവാസന്, വി.എ. രവീന്ദ്രന്, പി.കെ. ഭാസ്കരന്, കെ.വി. സഹദേവന്, കെ.എ. ഷുക്കൂര്‍, എം.പി. അബ്ദുല്ല, ടി.കെ. ഉഷാറാണി,പി. കെ. രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: