ന്യൂദല്‍ഹി: ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഡി പ്രധാനമന്ത്രി മന്മോഹന്സിംഗിന് കത്തയച്ചു. 1968 ലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്ത് എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരേയും അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ലഭിക്കും.
സംസ്ഥാനത്തിനകത്ത് സംസ്ഥാനം ഉണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്ന് മോഡി വിമര്‍ശിച്ചു. അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടിയാണ് ബിഎസ്എഫ് രൂപീകരിച്ചത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും കുറ്റകൃത്യങ്ങള്‍ തടയുകയുമാണ് അവരുടെ ലക്ഷ്യം. ക്രമസമാധാനം തകര്‍ന്നാലും ദുരന്തങ്ങള്‍ ഉണ്ടായാലും പോലീസിനെ സഹായിക്കാന്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സൈന്യവുമുണ്ട്. ഈ സാഹചര്യത്തില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം കൈമാറേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: