വാഷിങ്ടന്‍ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം കൂടുതൽ ശക്തമാകുന്നു. ഇതേ തുടർന്ന് പെന്‍സില്‍വേനിയ, വിസ്കോണ്സെന്, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില് സ്റ്റൈന്‍ രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അഭിപ്രായസര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം നടന്നത്.
റഷ്യയിൽ നിന്നുമുള്ള ഹാക്കർമാരാണ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയതെന്നാണ് മിക്കവരും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: