ചേര്‍ത്തല: കായികാദ്ധ്യാപനത്തിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച പ്രതാപന് സാറിന് പടിയിറക്കം. ചാരമംഗലം ഡിവിഎച്ച്എസിലെ കായിക അദ്ധ്യാപകനായ പ്രതാപന് 27 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ വര്‍ഷം വിരമിക്കും.
കായികമേളകളില്‍ ചേര്‍ത്തല ഉപജില്ലയേയും ചാരമംഗലം ഡിവിഎച്ച്എസ്എസിനെയും തുടര്‍ച്ചയായി വിജയകിരീടം ചൂടിച്ചതിനു പിന്നില്‍ പ്രതാപന്റെ നിശ്ചയദാര്ഢ്യമാണുള്ളത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. റവന്യൂ ജില്ലാ കായികമേളയില്‍ ചാരമംഗലം സ്ക്കൂളിന് തുടര്‍ച്ചയായി ഏഴ് തവണ കിരീടം നേടി കൊടുക്കുവാനും നിരവധി പ്രതിഭകളെ ദേശിയ തലത്തില്‍ മത്സരിപ്പിക്കാനും കഴിഞ്ഞു.
പ്രതാപന് പരിശീലിപ്പിച്ച രണ്ടായിരത്തില്‍ അധികം പേര് പോലീസ്, എക്സൈസ്, കര, നാവിക, സേനകളില്‍ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിലെ ഭൂരിഭാഗം കായിക അദ്ധ്യാപകരും പ്രതാപന്റെ ശിഷ്യരാണ്.
അടുത്ത അദ്ധ്യയന വര്‍ഷം ഒദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന പ്രതാപന് സാറിന്റെ വിടവാങ്ങല്‍ കായിക മേള അവിസ്മരണിയമാക്കുവാനുളള ശ്രമത്തിലാണ് ശിഷ്യര്‍. ഒളിമ്പ്യന്‍ മനോജ് ലാല്‍, ലോക ജൂനിയര്‍ മീറ്റില്‍ മല്‍സരിച്ച കെ.ബി. ശിവദേവന്, ഓള് ഇന്ത്യ ക്രോസ് കണ്ട്രി വെള്ളിമെഡല്‍ ജേതാവ് പി. സിനിമോള്‍, ഫോഴ്സിലെ നൂറ് മീറ്റര്‍ റെക്കോര്‍ഡ് ജേതാവ് വി. ശ്രീകുമാര്‍, സ്കൂള്‍ നാഷണല്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യന്‍ ഇന്ദുലേഖ, കഴിഞ്ഞ വര്‍ഷത്തെ യൂത്ത് മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് ഡി. ഡിനീഷ്, ദേശീയ മെഡല്‍ ജേതാവ് പ്രിയങ്ക ഹരിദാസ്, കേരള യൂണിവേഴ്സിറ്റി ക്രോസ് കണ്ട്രി ജേതാവ് എസ്. സേതു, ഡക്കാത്തലനില് റെക്കോര്‍ഡോടെ കിരീടം ചൂടിയ പി. ആകാശ് എന്നിവര്‍ പ്രതാപന്റെ ശിഷ്യരാണ്.
പരിശീലിപ്പിച്ചവരില്‍ അന്‍പതിലധികം പേര് കായികാദ്ധ്യാപകരും 250 ഓളം പേര് സ്പോര്‍ട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുമാണ്. ജില്ലാ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറിയുമാണ്. ഭാര്യ: രാധ മക്കള്‍: പ്രവീണ, പ്രശാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: