കുമളി: വെള്ളാരം കുന്നിലെ മലഞ്ചരക്ക് കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പടിഞ്ഞാറേക്കരയില്‍ അരുണ്‍ പീലിപ്പോസ് (31), കാഞ്ഞിരപ്പള്ളി കീരിത്തോട് ഹരിനിലയത്തില്‍ അരൂപ് സൂരജ് (26)എന്നിവരാണ് കുമളി പോലീസിന്റെ പിടിയിലായത്.
ഇവര്‍ കഴിഞ്ഞ ഒന്‍പതാം തീയതി ഇതേ സ്ഥലത്തെ മറ്റൊരു മലഞ്ചരക്ക് കടയില്‍ നിന്ന് ഏലക്കായ് മോഷിടിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് 350 കിലോ ഏലക്ക ഇതുകൂടാതെ പ്രതികള്‍ വില്പന നടത്തിയ 54 കിലോയോളം
ഏലക്ക കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കെ എല്‍ 34 ബി 607 എന്ന നമ്പറിലുള്ള ഇന്‍ഡിക്ക കാറില്‍ എത്തിയ പ്രതികള്‍ വെള്ളാരംകുന്നിലെ പെരുന്നോലില്‍ എന്ന മലചരക്ക് സ്ഥാപനത്തില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുകള്‍ അറുത്തുമാറ്റി മോഷണം നടത്താന്‍ ശ്രമിച്ചു. കടയുടെ പുറകില്‍ താമസിക്കുന്ന കെട്ടിടം ഉടമ ശബ്ദം കേട്ട് സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. ഉടന്‍ ഓടി മറഞ്ഞ മോഷ്ട്ടാക്കളെ പോലീസിന്റെയും നാട്ടുകാരുടെയും സംയുക്ത തിരച്ചിലില്‍ കാപ്പി തോട്ടത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി അരുണ്‍ മുന്‍പ് അടിമാലിയില്‍ ഹൈഡ്രോളിക് സ്ഥാപനം നടത്തി സാമ്പത്തിക ബാധ്യതയില്പ്പെട്ടിരുന്നു. എറണാകുളത്ത് ജോലി ചെയ്ത് വരവെ പരിചയത്തിലായ സനൂജുമായി ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ഈ ഉദ്ദേശത്തോടെ പതിനായിരത്തോളം രൂപ മുടക്കി ഗ്യാസ് കട്ടറും ഓക്സിജന്‍ സിലിണ്ടറു
ം വാങ്ങുകയായിരുന്നു.
കുമളി സി ഐ പ്രദീപ്കുമാര്‍, എസ് ഐ ജോബി മാത്യു, എ എസ് ഐ മാരായ ബാബു ടി, വിജയകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബൈര്‍, സജികുമാര്‍ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: