തൊടുപുഴ: മുട്ടം കോടതിയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ് രംഗത്തെത്തി. ഒന്നര ആഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരിക്കുന്നത്. ഇവിടെ നല്‍കിയിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷിക്കവല ഭാഗത്ത് വിമല്‍ വീട്ടില്‍ നിന്നും, മുട്ടം ജില്ലാ കോടതിയില്‍ ക്ലറിക്കല്‍ അറ്റണ്ടറായി ജോലി ജോലി ചെയ്തുവന്ന എം വി ഭാസ്കരന് മകന് വിജു ഭാസ്കര്‍ (40) എന്നയാള്‍ മുട്ടം കോടതി കോംപ്ലക്സിലെ പൊതു ടോയിലറ്റില്‍ ഒളികാമറ വച്ചതിന് മുട്ടം പോലീസ് സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും, ഈ കേസിലെ കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞുവരുന്നയാളുമാണ്. ഈ കേസ് കാഞ്ഞാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിവരുന്നതുമാണ്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുവാനും നിര്‍ദ്ദേശമുണ്ട്.
9497987088, 9497932287, 04862 257777.
പ്രതികരിക്കാൻ ഇവിടെ എഴുതുക: