അമ്പലപ്പുഴ: വീടാക്രമണക്കേസിലെ പ്രതിയായ പോലീസുകാരനെ രക്ഷിക്കാനുള്ള അമ്പലപ്പുഴ എസ്ഐയുടെ ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തോട്ടപ്പള്ളി ഒറ്റപ്പന പുതുവല്‍ ശ്യാംഘോഷിനെയാണ് എസ്ഐ രക്ഷിക്കാന്‍ ശ്രമിച്ചത്.
പരാതിക്കാരിയായ വീട്ടമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും പോലീസുകാരനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സംഭവം അറിഞ്ഞ് ബിജെപി പുറക്കാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചു.
ഇതോടെ എസ്ഐ പോലീസുകാരനെതിരെ വീട്ടമ്മയുടെ മൊഴി എടുത്തു. പുറക്കാട് ആനന്ദേശ്വരം കുമരന്റെപറമ്പില് ഷൈലജ (53)യാണ് ശ്യാംഘോഷിനെതിരെ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിവരം അന്വേഷിക്കാന്‍ എസ്ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.
ഷൈലജയുടെ മകള്‍ ചിത്രയും ചിത്രയുടെ ഭര്‍ത്താവ് പ്രശാന്തും സഞ്ചരിച്ച വാഹനത്തില്‍ പോലീസുകാരന്റെ സഹോദരനും ഫയര്‍ ഫോഴ്സ് ജീവനക്കാരുമായ ശരത് ഓടിച്ച വാഹനം ഇടിച്ച കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുകാരനായ ഇയാള്‍ വീടുകയറി അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: