ചാരുംമൂട്: ക്ഷേത്രങ്ങളിലെ വൃശ്ചിക മഹോത്സവത്തിനു ഇന്ന് സമാപനം. ഭക്തമനസ്സുകള്‍ക്ക് പരബ്രഹ്മപുണ്യം ആവോളം പകര്‍ന്നു നല്കിയ ഭജനകുടിലുകളില് നിന്നും പന്ത്രണ്ടുദിനരാത്രികളുടെ കഠിനമായ വൃതപുണ്യം ഏറ്റുവാങ്ങി ക്ഷേത്രസന്നിധിയില്‍ ഇന്ന് നടക്കുന്ന ദീപാരാധന കണ്ടുതൊഴുത് രാത്രിയോടെ സ്വന്തം ഭവനങ്ങളിലേക്ക് ഭക്തര്‍ മടങ്ങിപ്പോകും. നൂറനാട് പടനിലം പരബ്രഹ്മഭൂമിയില്‍ കഴിഞ്ഞ പന്ത്രണ്ടു ദിവസങ്ങള്‍ ദര്‍ശനത്തിന് എത്തിയത് ആയിരക്കണക്കിനു ഭക്തന്മാരായിരുന്നു. ഇന്ന് രാവിലെ ഏഴിന് സോപാനസംഗീതം, ഉച്ചയ്ക്ക് കഞ്ഞിസദ്യ, വൈകിട്ട് അ ഞ്ചിന് പെരുവനം കുട്ടന്മാരാരും നാല്പത് കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളം. തുടര്‍ന്ന് സമാപന സമ്മേളനം. രാത്രി ഒന്‍പതിന് ഗാനമേളയും കോമഡിഷോയും നടക്കും.
മുതുകാട്ടുകര ഭഗവതിക്ഷേത്രം, കിടങ്ങയം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചുനക്കര തിരുവൈരൂര്‍ മഹാദേവക്ഷേത്രം, വള്ളികുന്നം പടയണിവെട്ടം ഭഗവതിക്ഷേത്രം, വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രം, താമ രക്കുളം പിറവേലില്‍ ദേവിക്ഷേത്രം, നൂറനാട് പള്ളിക്കല്‍ കണ്ഠകാളസ്വാമി ക്ഷേത്രം, നെടിയാണിക്കല്‍ ഭഗവതിക്ഷേത്രം, വള്ളികുന്നം കുമളത്തുകുറ്റി ഭദ്രാ-ദുര്‍ഗ്ഗ-അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ എല്ലാ പന്ത്രണ്ടുവിളക്ക് ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: